മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം വകുപ്പില്‍ അസോഷ്യേറ്റ് പ്രൊഫസറായി നിയമിച്ചതിനെക്കുറിച്ച് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം വകുപ്പില്‍ അസോഷ്യേറ്റ് പ്രൊഫസറായി നിയമിച്ചതിനെക്കുറിച്ച് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
യുജിസി നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രിയ വര്‍ഗ്ഗീസിന് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയതെന്ന് അറിയുന്നു.
യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയം പ്രിയക്കില്ല. പിഎച്ച്ഡിക്കായി ലീവെടുത്ത് പോയി ചെലവഴിച്ച മൂന്ന് വര്‍ഷം അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടില്ലെന്ന് യുജിസി വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് പിഎച്ച്ഡി കാലാവധി കൂടി അധ്യാപന പരിചയമായി കണക്കാക്കിയാണ് പ്രിയയെ ഇന്റര്‍വ്യൂവിന് വിളിച്ചതെന്ന് പറയപ്പെടുന്നു.
25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍ പരം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച സിപിഎം അധ്യാപകസംഘടനയുടെ പ്രവര്‍ത്തകനായ അധ്യാപകനെയും മലയാളം സര്‍വ്വകലാശാലയിലെ പ്രിയയേക്കാള്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള രണ്ട് അധ്യാപകരെയും പുറന്തള്ളിയാണ് കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോഷ്യേറ്റ് പ്രൊഫസറായി നിയമിക്കാന്‍ ഒന്നാം റാങ്ക് നല്‍കിയത്. ഒന്നര ലക്ഷം രൂപയാണ് മാസശമ്പളം.
കേരളവര്‍മ്മ കോളെജില്‍ മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയമാണ് പ്രിയയ്ക്കുള്ളത്. രണ്ടു വര്‍ഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ സ്റ്റുഡന്റ്സ് സര്‍വ്വീസ് ഡയറക്ടറായി ജോലി ചെയ്തതും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ് മൂന്നു വര്‍ഷം ജോലി ചെയ്തതും അധ്യാപനപരിചയമായി കണക്കാക്കി ക്രമവിരുദ്ധമായാണ് നിയമിച്ചിരിക്കുന്നതെന്ന് പറയുന്നു. ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപനകാലയളവായി പരിഗണിക്കാന്‍ പാടില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി പ്രിയയുടെ യോഗ്യതയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
അഡ്വ. ഹരീഷ് വാസുദേവ് ഉള്‍പ്പെടെ സിപിഎം അനുഭാവമുള്ള ബുദ്ധീജീവികളില്‍ പലരും ഈ പുനര്‍നിയമനത്തെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു തന്നെ വിഷമസന്ധിയിലാണ്.
ഇന്റര്‍വ്യൂവില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്കിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി പുനര്‍നിയമനം നല്‍കിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
ദൃക്സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; "ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടി കൊന്നത് സിപിഎം സംഘം''
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന