വട്ടവട കാണാനെത്തിയ ഇവര്‍ ഹലാല്‍ ഇറച്ചി തേടിയാണ് ഈ കടയില്‍ എത്തിയത്. കട ഹിന്ദുവിന്റേതാണെന്ന് മനസിലാക്കിയതോടെ കോഴിയെ നിങ്ങള്‍ അറക്കേണ്ട. പകരം കത്തി തന്നാല്‍ ഞങ്ങള്‍ തന്നെ അറത്തോളം എന്നു ഇവര്‍ പറയുകയായിരുന്നു.
ഇടുക്കി: വട്ടവടയില്‍ ഹലാല്‍ കോഴി ഇറച്ചിക്കായി കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം. വട്ടവടയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് സിപിഎം അനുഭാവിയുടെ ഇറച്ചികടയില്‍ ഹലാല്‍ ഇറച്ചിക്കായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശിയായാ ഷാഹു അമ്പലത്ത് എന്ന വ്യക്തിയും സുഹൃത്തുക്കളുമാണ് കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
വട്ടവട കാണാനെത്തിയ ഇവര്‍ ഹലാല്‍ ഇറച്ചി തേടിയാണ് ഈ കടയില്‍ എത്തിയത്. കട ഹിന്ദുവിന്റേതാണെന്ന് മനസിലാക്കിയതോടെ കോഴിയെ നിങ്ങള്‍ അറക്കേണ്ട. പകരം കത്തി തന്നാല്‍ ഞങ്ങള്‍ തന്നെ അറത്തോളം എന്നു ഇവര്‍ പറയുകയായിരുന്നു. എന്നാല്‍, ഇതിന് കട ഉടമ സമ്മതിച്ചില്ല. തുടര്‍ന്ന് ഹലാല്‍ ഇറച്ചി അല്ലാത്തതിനാല്‍ തങ്ങള്‍ക്ക് കോഴിയെ വേണ്ടെന്ന് പറഞ്ഞ് ഇവര്‍ പോകുകയായിരുന്നു. ഇവര്‍ ഏത് നാട്ടുകാരാണെന്ന് വട്ടവടക്കാര്‍ക്ക് മനസിലയായിരുന്നില്ല. എന്നാല്‍, ഷാഹു അമ്പലത്ത് എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഇവര്‍ തിരുവന്തപുരം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സിപിഎം അനുഭാവിയായ കട ഉടമയും തയാറായിട്ടില്ല.
വിഷയം സംബന്ധിച്ച് ഷാഹു അമ്പലത്ത് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ പൂര്‍ണരൂപം:
ഫാഷിസം എന്നത് ഒരു സംഘടനയല്ല മറിച്ച് അതൊരു ബോധമാണ്.സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ പ്രത്യക്ഷരങ്ങളെ പലയിടങ്ങളിലായി കാണാന്‍ കഴിയും.
മിനിഞ്ഞാന്ന് വട്ടവടയില്‍ ആയിരുന്നു.
ആ നാട് കേരളക്കാര്‍ക്ക് പെട്ടന്ന് മറക്കാന്‍ പറ്റാത്ത നാടാണല്ലോ.
കൂട്ടുകാരോടൊപ്പം ചെറിയ ട്രിപ്പ് പോയതാണ്.
രാത്രിയില്‍ ചിക്കന്‍ ചുട്ട് തിന്നാന്‍ ഉദ്ദേശിച്ചു ചിക്കന്‍ വാങ്ങാന്‍ വട്ടവടയില്‍ എത്തി. ഏതാണ്ട് രാത്രി 9ുാ ആയിട്ടുണ്ടാവും.
ചിക്കന്‍ കടയില്‍ കേറി ചിക്കന്‍ തൂക്കി.
കൂടേ ഉണ്ടായിരുന്ന സുഹൃത്ത് കടക്കാരനോട് പറഞ്ഞു ചേട്ട ചിക്കന്‍ തന്നോളൂ ഞാന്‍ കട്ട് ചെയ്‌തോളാം.
വളരെ സ്‌നേഹത്തോടെയാണ് പറഞ്ഞത്.
ഉടനെ തന്നെ അയാള്‍ പറഞ്ഞു. ഈ കടയില്‍ നിന്ന് ഹലാല്‍ ഇറച്ചി കൊടുക്കില്ല.
കൊടുക്കില്ല എന്ന് മാത്രമല്ല ഹലാലായി കട്ട് ചെയ്യാനും കൊടുക്കില്ല.
ഭയങ്കര ദേഷ്യം ഉണ്ടായിരുന്നു അയാള്‍ക്ക് അപ്പൊ.
നമ്മള്‍ മറിച്ചൊരു വാക്കും പറയാതെ ീസ ചേട്ട എന്ന് പറഞ്ഞു തിരിച്ചു വന്നു മറ്റൊരു കടയില്‍ നിന്ന് വാങ്ങി.
ഞാന്‍ അവിടെ നിന്നുകൊണ്ട് ജസ്റ്റ് ഒന്ന് അന്വേഷിച്ചു അയാളുടെ രാഷ്ട്രീയം.
ആര്‍എസ്എസ്‌കാരനല്ല.
ആര്‍എസ്എസ് പടച്ചു വിടുന്ന വാട്‌സ്ആപ്പ് മെസ്സേജ്കള്‍ എത്രത്തോളം ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് നാം ചിന്തിക്കേണ്ടത്. എത്രത്തോളം ജനങ്ങളെ മുസ്ലിം വിരുദ്ധരാക്കി പുറത്തേക്ക് തള്ളി വിടുന്നുണ്ട് എന്നതാണ് ചിന്തിക്കേണ്ടത്.
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു