×
login
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി

വാഴക്കുല കവിത ആരെഴുതി എന്നതിനെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുമ്പോള്‍ സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത വാഴക്കുലയുമേന്തിയുള്ള ഫോട്ടോയുമായി നടന്‍ ഹരീഷ് പേരടി.

കൊച്ചി: വാഴക്കുല കവിത ആരെഴുതി എന്നതിനെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുമ്പോള്‍ സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത വാഴക്കുലയുമേന്തിയുള്ള ഫോട്ടോയുമായി നടന്‍ ഹരീഷ് പേരടി.  

Facebook Post: https://www.facebook.com/hareesh.peradi.98/posts/1393291164544562

ഫേസ്ബുക്കിലാണ് അദ്ദേഹം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. "ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്...അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.." - ഹരീഷ് പേരടി ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  


യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ ശമ്പളക്കുടിശ്ശിക നേരിട്ടാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്നും എട്ടരലക്ഷം രൂപ വാങ്ങിയതിന്‍റെ വിവാദം കെട്ടടങ്ങും മുന്‍പാണ് ഡോക്ടറേറ്റ് പ്രബന്ധത്തില്‍ ചിന്താ ജെറോം വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന് എഴുതിയതിന്‍റെ പേരില്‍  ുലിവാല്‍ പിടിച്ചിരിക്കുന്നത്. അതിനൊപ്പം ആ പ്രബന്ധം തന്നെ ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ സമിതിയും രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കും കേരള യൂണിവേഴ്സിറ്റിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്. ആ പരാതി ഗവര്‍ണര്‍ ഇപ്പോള്‍ സര്‍ക്കാരിലേക്ക് അയച്ചു.  

ചിന്ത ജെറോമിന് സംഭവിച്ചത് മനുഷ്യസഹജമായ തെറ്റാണെന്ന പ്രസ്താവനയുമായി പ്രശ്നത്തെ ലഘൂകരിക്കാന്‍ സിപിഎം നേതാവ് ഇ.പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചിന്ത തന്നെ മനപൂര്‍വ്വമല്ലാതെ സംഭവിച്ച തെറ്രാണെന്നും വാഴക്കുല എഴുതിയത് ചങ്ങമ്പുഴ ആണെന്ന് തനിക്കറിയാമെന്നും താന്‍ നിറയെ വേദികളില്‍ വാഴക്കുലയെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.