മലപ്പുറം : ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് പ്രതികരിച്ചത്. ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയിലെ നിയമ നടപടികള്‍ തുടരുമെന്ന് ഹരിത നേതാവ് മുഫിദ തെസ്നി. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണ്. അതിനെ അച്ചടക്ക ലംഘനമായി കണക്കാക്കാനാകില്ലെന്നും അവര്‍ പ്രതികരിച്ചു.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മിഷനില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും ചെയ്യാത്തതിനെ തുടര്‍ന്ന് മുസ്ലിംലീഗ് ഹരിത പിരിച്ചുവിട്ടിരുന്നു. അച്ചടക്കലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതൃത്വം ഹരിതയെ പിന്‍വലിച്ചത്. എന്നാല്‍ അധ്വാനിക്കാന്‍ മാത്രമുള്ള സ്ത്രീ ശരീരമായി തുടരാനാകില്ല. ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് പ്രതികരിച്ചത്. എംഎസ്എഫിനെതിരായ പോരാട്ടം ലീഗ് പ്രത്യയശാസ്ത്രത്തിന് എതിരല്ല. വനിത കമ്മിഷനില്‍ നല്കിയ പരാതി പിന്‍വലിക്കില്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഹരിത നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഹരിത വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഒറ്റക്കെട്ടായാണ് പാര്‍ട്ടി തീരുമാനമെടുത്തത്. താന്‍ ഉള്‍പ്പെടെയുള്ളവരടങ്ങിയ സമിതിയാണ് തീരുമാനിച്ചത്. അതിലിനി തനിക്കൊന്നും പറയാനില്ല ഹരിത പിരിച്ചുവിട്ടത് അന്തിമതീരുമാനമാണെന്നും എം.കെ. മൂനീര്‍ പറഞ്ഞു. എന്നാല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതിയില്‍ ഇനിയും ചര്‍ച്ചയുണ്ടാകും. പാര്‍ട്ടിയില്‍ സ്ത്രീപുരുഷഭേദമില്ല, എല്ലാവരേയും ഒന്നായി കാണുന്നതാണ് പാര്‍ട്ടിയുടെ രീതി. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തില്‍ ചര്‍ച്ച ചെയ്തേക്കാമെന്നും മുനീര്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. അബ്ദുള്‍ വഹാബും സമാനമായ രീതിയില്‍ പരിഹസിച്ചതായി ഹരിത നേതാക്കളുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ലീഗ് നേതൃത്വത്തിന് ഹരിത പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മി ഷനെ സമീപിച്ചത്. ഇത് വിവാദമായതോടെ ലീഗ് നേതൃത്വം ഇടപെടുകയും ഹരിതയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ സംഘടാനാ തലത്തില്‍ നടപടി കൈക്കൊള്ളണമെന്നായിരുന്നു ഹരിതയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: