തിരുവനന്തപുരം : തിരുവനന്തപുരത്തെ ദൂരദര്ശന് സെന്ററിലെ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെടുത്തു. ശുചിമുറിയില്‍ കയറിയ സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെ പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.
പ്രധാന സ്റ്റുഡിയോയ്ക്ക് സമീപമുള്ള ശുചിമുറിയിലാണ് ഇയാള്‍ ക്യാമറ സ്ഥാപിച്ചത്. കേന്ദ്രത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സൈബര്‍ സെല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദൂരദര്‍ശനിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വനിതാ കമ്മിറ്റിയും അച്ചടക്ക സമിതിയും വിഷയം ഗൗരവമായാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: