കൊച്ചി : നഗരത്തിലെ റോഡുകള്‍ പശവെച്ചാണോ ഒട്ടിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകള്‍ തകര്‍ന്നതില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും ഒരു പോലെ ഉത്തരവാദികളാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത്.
നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാര്‍ ചെയ്ത് അധികം വൈകാതെ റോഡുകള്‍ പൊളിയുന്നു. പശവെച്ചാണോ റോഡുകള്‍ ഒട്ടിച്ചിരിക്കുന്നത്. നഗരത്തിലെ നടപ്പാതകള്‍ തകര്‍ന്നുകിടക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനും ഉത്തരവാദിത്തമുണ്ട്.
റോഡിലെ കുഴികളിലും മറ്റും കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ അധികൃതര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയര്‍മാര്‍ക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. നഗരത്തിലെ റോഡുകളുടെ ശോചാനീയാവസ്ഥയില് ഇതിന് മുമ്പും ഹൈക്കോടതി കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: