×
login
പൊന്നമ്പലമേട്ടി‍ൽ അനധികൃതമായി കടന്ന് പൂജ ‍ചെയ്ത സംഭവം; കേസെടുത്ത് ഹൈക്കോടതി

പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി കേസെടുത്തു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് കേസെടുത്തത്. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്.

കൊച്ചി: പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി കേസെടുത്തു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് കേസെടുത്തത്. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്.  

പൂജ നടത്തിയ ചെന്നൈ സ്വദേശി നാരായണസ്വാി എന്ന നാരായണൻ ഇപ്പോഴും ഒളിവിലാണ്. നാരായണ സ്വാമിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം വനംവകുപ്പ് നേരത്തെ കേസെടുത്തിരുന്നു. പൂജ നടത്തിയ പ്രദേശം  വനംവകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. അതീവസുരക്ഷാ മേഖലയിലാണ് പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ശബരിമല സന്നിധാനം കാണാനാകും.  


വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്.

കേസിൽ ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ (കണ്ണൻ)  ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരാണ് മറ്റ് രണ്ട് പേര്‍.  

ആറംഗ സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിന്‍റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയിൽ എത്തി പൂജ നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. ഇനി പൂജ ചെയ്യുകയാണോ അതേ മറ്റ് വല്ല അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്കാണോ ഇവര്‍ എത്തിയതെന്നും സംശയിക്കുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.