ഗുരുവായൂര്‍: താന്‍ കൃഷ്ണഭക്തനാണെന്നും അഞ്ചിരട്ടി പണം നൽകിയിട്ട് ആണെങ്കിലും ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നുവെന്ന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ. 15 ലക്ഷം അടിസ്ഥാന വിലയുള്ള ഥാര്‍ ലേലത്തിലൂടെ ഏകദേശം മൂന്നരട്ടി വില നല്കി 43 ലക്ഷത്തിനാണ് വിഘ്നേഷ് വിജയകുമാര്‍ സ്വന്തമാക്കിയത്.
എത്ര പണം നൽകിയും ഥാർ സ്വന്തമാക്കുക എന്നത് ആഗ്രഹമായിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ സ്വന്തമാക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താലാണ്. .ഈ ഥാര്‍ തനിക്ക് ദക്ഷിണയായി ലഭിക്കുന്ന അമൂല്യ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ വഴിപാടായി ലഭിച്ച വാഹനത്തിന് വില കൽപ്പിക്കാൻ സാധിക്കില്ല. അത് വിലമതിക്കാനാകാത്ത സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലുള്ളപ്പോൾ മാസത്തിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്താറുണ്ട്. . ഥാർ നേരിട്ട് ഏറ്റുവാങ്ങാന്‍ അടുത്ത് തന്നെ നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ നടന്ന പുനർ ലേലത്തിൽ 43 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷ് ഥാർ സ്വന്തമാക്കിയത്. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.വിഘ്നേഷിന്റെ സുഹൃത്തും പ്രൊജക്ട് മാനേജരുമായ അനൂപാണ് ലേലത്തിൽ പങ്കെടുത്തത്.
2021 ഡിസംബര്‍ നാലിന് മഹീന്ദ്ര കമ്പനി ഥാര്‍ വഴിപാടായി ക്ഷേത്രത്തില്‍ നല്‍കിയത്.ആദ്യലേലത്തില്‍ ആകെ പങ്കെടുത്തത് അമല്‍ മുഹമ്മദ് എന്ന പ്രവാസി വ്യവസായി മാത്രമാണ്.അദ്ദേഹത്തിന് വേണ്ടി അന്ന് സുഭാഷ് പണിക്കര്‍ എന്ന വ്യക്തിയാണ് ലേലത്തില്‍ പങ്കെടുത്തത്.15.10 ലക്ഷം രൂപയക്കാണ് അന്ന് ലേലം ഉറപ്പിച്ചത്.
ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തതെന്നും, കാര്യമായ പ്രചാരം ലേലത്തിന് നല്കിയില്ലാ എന്നും കാണിച്ച് ഹിന്ദു സേവസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ ഒന്‍പതിന് ദേവസ്വം കമ്മീഷ്ണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു.അന്ന് എട്ട് പരാതികള്‍ കേട്ടിരുന്നു.അഡ്മിനിസ്ട്രേറ്റര്‍ കെ.പി വിനയന് ദേവസ്വം ഭാഗം വിശദീകരിച്ചു.ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മീഷണര്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: