കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ വിജയ് ബാബുവിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്. രണ്ടോ മൂന്നോ ദിവസത്തിനകം പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്റര്‍പോളിന്റെ സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സംഭവം പുറത്ത് വന്നതോടെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. വളരെ ഗൗരവമുള്ള കേസാണ് ഇതെന്ന് പോലീസ് ആവര്‍ത്തിച്ച് പറയുന്നു. അതുകൊണ്ട് തന്നെ സാങ്കേതിക ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.
താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 19നെ മടങ്ങിയെത്തു, അതുവരെ സാവകാശം വേണമെന്നും പ്രതി പറഞ്ഞിരുന്നു.എന്നാല്‍ സാവകാശം തരാന്‍ പറ്റില്ലെന്നും ഉടന്‍ ഹാജരാകണെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. തുകൊണ്ട് തന്നെ വിജയ് ബാബുവിനെ എത്രയും വേഗം നാട്ടിലെത്തിച്ച് നിയമനടപടികളിലേക്ക് കടക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: