കൊച്ചി: യുഎഇയില്‍ ഒളിവില്‍ കഴിയുന്ന നിര്‍മ്മാതാവ് Â വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം. ഇതിനായുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ് പറഞ്ഞു. Â ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചതായും ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി. Â
തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് അന്വേഷണ സംഘം ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ 19ന് ഹാജരാകാമെന്നാണ് വിജയ് ബാബു മറുപടി നല്‍കിയത്. ഇത് ആവശ്യം അന്വേഷണ സംഘം അംഗീകരിച്ചിട്ടില്ല. Â
വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. കണക്കില്‍പ്പെടാത്ത പണം സിനിമാ നിര്‍മ്മാണത്തിനായി വിനിയോഗിച്ചു എന്നാണ് ആരോപണം. െ്രെകംബ്രാഞ്ചിന്റെ Â സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. Â
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എന്നാല്‍ വിജയ് ബാബുവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവതിയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ആരോപണം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനുമായി പോലീസ് ആശയവിനിമയം നടത്തിയിരുന്നു. പോലീസില്‍ പരാതി നല്‍കണമെന്ന് ഇവര്‍വഴി യുവതിയെ അറിയിക്കുകയും ചെയ്തിരുന്നു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: