പൊതുചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിന്റെ നടപടിയ്ക്കെതിരെ കേരളത്തിന് പുറത്തുള്ളവരും സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രതികരിക്കുന്നു. കേരളം മറ്റൊരു താലിബാനായി മാറുകയാണോ എന്ന സംശയം പ്രകടിപ്പിക്കുന്ന ട്വീറ്റുകളാണ് പുറത്തുള്ള പലരും പങ്കുവെയ്ക്കുന്നത്.
തിരുവനന്തപുരം: പൊതുചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിന്റെ നടപടിയ്ക്കെതിരെ കേരളത്തിന് പുറത്തുള്ളവരും സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രതികരിക്കുന്നു. കേരളം മറ്റൊരു താലിബാനായി മാറുകയാണോ എന്ന സംശയം പ്രകടിപ്പിക്കുന്ന ട്വീറ്റുകളാണ് പുറത്തുള്ള പലരും പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര് പൊതുവേദിയില്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമത് കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര് സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്'' എന്നു പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
"പെണ്‍കുട്ടിയോട് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോകാനും പകരം പിതാവിനോട് അവള്‍ക്ക് പകരം അവാര്‍ഡ് വാങ്ങാനുമാണ് ആവശ്യപ്പെടുന്നത്. ഇത് കേരളമാണ്. പക്ഷെ ഇത് കാണുമ്പോള്‍ തോന്നുക താലിബാന് ഭരിയ്ക്കുന്ന അഫ്ഗാനിസ്ഥാനാണെന്നാണ്"- ട്വീറ്റിനോടൊപ്പമുള്ള കുറിപ്പ് പറയുന്നു.
കേരളം താലിബാനായി മാറുന്നു എന്ന് കുറ്റപ്പെടുത്തുന്ന വീഡിയോ കാണാം:
Twitter tweet: https://twitter.com/RashmiDVS/status/1523967062124613632
കേരളം താലിബാനായി മാറുന്നു എന്ന് കുറ്റപ്പെടുത്തുന്ന ട്വീറ്റിനൊപ്പം ഇംഗ്ലീഷില്‍ ഒരു വീഡിയോയും പങ്കുവെയ്ക്കുന്നുണ്ട്. സമസ്ത വേദിയില്‍ നടന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു ഗ്രാഫിക് ആവിഷ്കാരമാണ് ഇംഗ്ലീഷില്‍ ചെയ്തിരിക്കുന്നത്. മറുനാടന്‍ മലയാളികള്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്ന ഈ വീഡിയോ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ നാണക്കേടാണ്.
നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളം മറ്റൊരു കശ്മീരായി മാറുന്നത് തടയണമെന്ന് താക്കീത് നല്‍കിയിരുന്നു.
ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ കേരളവും ബംഗാളും കശ്മീരായി മാറുമെന്നായിരുന്നു ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്കാലത്ത് നടത്തിയ ഒരു വീഡിയോ പ്രചാരണത്തില്‍ യോഗി അഭിപ്രായപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഇതിന് മറുപടി പറയുകയും ചെയ്തിരുന്നു.
ഇതിന് മുന്‍പ് അംജദ് അയൂബ് മിര്‍സ എന്ന പാകിസ്ഥാന് പത്രപ്രവര്‍ത്തകനും ഇതിന് സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന് കലാപങ്ങള്‍ അഴിച്ചുവിടുക കശ്മീരില്‍ മാത്രമല്ല, കേരളത്തിലും കൂടിയാണെന്ന് അയൂബ് മിര്‍സ താക്കീത് ചെയ്തിരുന്നു. കാരണം കേരളമാണ് റാഡിക്കല്‍ ഇസ്ലാമിന്റെ പുതിയ പ്രഭവകേന്ദ്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ