വനിത മാസികയുടെ കഴിഞ്ഞ ലക്കത്തിലെ ദിലീപിനെക്കുറിച്ചുള്ള ലേഖനം നടന് ദിലീപിനെ ഇരയാക്കി അവതരിപ്പിക്കുന്ന ഒന്നായിരുന്നു. 'ദ് ക്വിന്റ് മാസികയിലെ ലേഖനമെഴുതിയ പത്രപ്രവര്‍ത്തക താന്‍ ഇനി വനിത വായിക്കില്ലെന്നും ഒട്ടേറെ സ്ത്രീകള്‍ വനിത വായിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും പറയുന്നു.
വനിത മാസികയുടെ മുഖ ചിത്രം (നടുവില്‍) ബോളിവുഡ് നടി സ്വര ഭാസ്കര്‍ (വലത്ത്)
തിരുവനന്തപുരം: വനിത മാസികയുടെ കഴിഞ്ഞ ലക്കത്തിലെ ദിലീപിനെക്കുറിച്ചുള്ള ലേഖനം നടന് ദിലീപിനെ ഇരയാക്കി അവതരിപ്പിക്കുന്ന ഒന്നായിരുന്നു. 'ദ് ക്വിന്റ് മാസികയിലെ ലേഖനമെഴുതിയ പത്രപ്രവര്‍ത്തക താന്‍ ഇനി വനിത വായിക്കില്ലെന്നും ഒട്ടേറെ സ്ത്രീകള്‍ വനിത വായിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും പറയുന്നു. നടിയ്ക്കെതിരായ ആക്രമണത്തില്‍ എട്ടാം പ്രതിയായ ദിലീപിനെ അടിമുടി വെള്ളപൂശുന്നതായിരുന്നു വനിതയിലെ ലേഖനം.
ബോളിവുഡ് നടിയായ സ്വര ഭാസ്കര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ ലേഖനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ദിലീപിനെ ഇങ്ങിനെ വെളുപ്പിക്കണമായിരുന്നോ എന്നാണ് സ്വര ചോദിച്ചത്. 'സ്ത്രീകളുടെ സുഹൃത്തും വഴികാട്ടിയും' എന്ന തലക്കെട്ടിലായിരുന്നു വനിതയുടെ ലേഖനം.
ദിലീപിന്റെ അവസാനത്തെ സിനിമയെക്കുറിച്ച് ചോദിച്ച് കൊണ്ട് ആരംഭിക്കുന്ന ഇന്റര്‍വ്യൂവില്‍ പൊടുന്നനെ നടിയെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് നീങ്ങുന്നു. ഇതില്‍ ദിലീപിന്റെ സഹതാപമുണര്‍ത്തുന്ന ഒട്ടേറെ പ്രയോഗങ്ങള്‍ ലേഖനത്തില്‍ ഉടനീളം നിറച്ചിരിക്കുന്നതായി ക്വിന്റിലെ ലേഖനത്തില്‍ പറയുന്നു. 'അമ്മയ്ക്ക് സുഖമില്ല', 'സത്യം തെളിയിക്കുന്നതുവരെ ഭ്രാന്താകരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്,' 'എനിക്ക് ഭാര്യും രണ്ട് പെണ്മക്കളും സഹോദരങ്ങളും ഉണ്ട്,' എന്നിങ്ങനെ ദിലീപിന് അനുകൂലമായ വികാരമുണര്‍ത്തുന്ന പ്രയോഗങ്ങള്‍ ലേഖനത്തിലുടനീളം വിതറിയിട്ടുള്ളതായി ലേഖിക അവകാശപ്പെടുന്നു. 'എന്തിനാണ് ആളുകള്‍ എന്നോട് ശത്രുത പുലര്‍ത്തുന്നത് മനസ്സിലാവുന്നില്ല' എന്നും ദിലീപ് ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. ഇവിടെ ദിലീപിനെ ബോധപൂര്‍വ്വം "വനിത" ഒരു ഇരയുടെ വേഷമണിയിക്കുന്നതായും ക്വിന്റ് പത്രപ്രവര്‍ത്തക പറയുന്നു.
ഈ ലേഖനം വനിതയില്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത് പ്രസിദ്ധീകരിച്ചതാണെന്നും കേസില്‍ വിധി പറയുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇങ്ങിനെയൊരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും പത്രപ്രവര്‍ത്തക ആരോപിക്കുന്നു. ഒരു പക്ഷെ ഈ കേസിനെതിരെ വലിയൊരു ദിലീപ് വിരുദ്ധ തരംഗത്തിന് വഴിമരുന്നിട്ടതില്‍ ഈ ലേഖനത്തിനും പങ്കുണ്ടെന്ന് പലരും ആരോപിക്കുന്നു.
പ്രഹസനവുമായി സജി; എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി; ഭരണഘടനയെ അവഹേളിച്ച നേതാവിനെ സംരക്ഷിച്ച് സിപിഎം
ബസ് ചാര്‍ജ് വര്‍ധന; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു, 86 ട്രെയിനുകളില്‍ ഇന്ന് മുതല്‍ ജനറല്‍ ടിക്കറ്റ് പുനസ്ഥാപിച്ചു
തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമത്; 13.2 ശതമാനം യുവാക്കളും തൊഴില്‍ രഹിതര്‍; പട്ടികയില്‍ ഒന്നാമത് ജമ്മു കാശ്മീര്‍; കണക്കുകള്‍ പുറത്ത്
ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരതയ്ക്കിടമില്ല, ചെറുത്ത് നില്ക്കും; ആഹ്വാനവുമായി ലഷ്കര്‍ ഭീകരരെ പിടികൂടിയ ഗ്രാമീണര്‍
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു; ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങി
അഗ്നിപഥിനെതിരായ കുപ്രചരണങ്ങള്‍ക്ക് അന്ത്യം; വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍; അഗ്നിവീറാകാന്‍ യുവ തലമുറ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന