കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട ജെസ്ന തിരോധാന കേസിന്റെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്, വാളയാര്‍ കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുമോയെന്ന് പത്തു ദിവസത്തിനകം അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
കൊച്ചി: കേരളത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിബിഐ നേരിടുന്നത് പല തരത്തിലുള്ള പ്രതിസന്ധികള്‍. സിബിഐ അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം, കൈമാറുമ്പോഴുള്ള കേസുകളുടെ അവസ്ഥ, സംസ്ഥാന സര്‍ക്കാരുകളുടെ നിസഹകരണം എന്നിവയടക്കം ഒട്ടേറെ പ്രശ്നങ്ങളാണ്.
കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട ജെസ്ന തിരോധാന കേസിന്റെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്, വാളയാര്‍ കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുമോയെന്ന് പത്തു ദിവസത്തിനകം അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
സിബിഐ പ്രത്യേക അന്വേഷണ ഏജന്‍സിയാണ്. സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കാന്‍ ദല്‍ഹി കേന്ദ്രമായി നിയോഗിക്കപ്പെട്ടിരുന്ന ഏജന്‍സിക്ക് ഇപ്പോള്‍ ഒരോ സംസ്ഥാനത്തും കേസുകള്‍ ഏറെയാണ്. കേരളത്തില്‍ മാത്രം അമ്പതോളം കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഹൈക്കോടതിയിലും പുറത്തുമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൂറിലേറെ അപേക്ഷകളോ ഹര്‍ജികളോ നിവേദനങ്ങളോ ഉണ്ട്.
സിബിഐക്ക് അതിനു തക്ക തോതില്‍ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ല. സംസ്ഥാന സര്‍വീസില്‍നിന്ന് താല്‍ക്കാലിക ജീവനക്കാരായി നിയോഗിക്കപ്പെടുന്നവരുമുണ്ട്. അതിനാല്‍ രാഷ്ട്രീയ ഭിന്നതയും ഉടലെടുക്കാറുണ്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലെ പോരായ്മയെ തുടര്‍ന്നാണ് കേസുകള്‍ സിബിഐയെ ഏല്‍പ്പിക്കുന്നത്. അതിനാല്‍, ഈഗോ പ്രശ്നങ്ങളും തൊഴിലാളി സംഘടനാ രാഷ്ട്രീയം പോലും കേസന്വേഷണത്തെ ബാധിക്കാം.
സിബിഐ കേന്ദ്ര ഏജന്‍സി ആയതിനാല്‍ സംസ്ഥാനങ്ങളിലെ കേസുകള്‍ അവര്‍ അന്വേഷിക്കുന്നതിനോട് വിയോജിപ്പുകളുണ്ട്. അടുത്തിടെ അത് വര്‍ധിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതിന് പ്രത്യേക ഉത്തരവിറക്കി സിബിഐയെ വിലക്കി. വിലക്കു മറികടന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണത്തിനിറങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കും. ലൈഫ് മിഷന് കേസിലെ സര്‍ക്കാര്‍ നിലപാടുകള്‍ ഉദാഹരണമാണ്. ഇത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയ്ക്കും വെല്ലുവിളിയാകും.
സിസ്റ്റര്‍ അഭയക്കേസിലെ അന്വേഷണവും പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതും സിബിഐയുടെ വിശ്വാസ്യത പല മടങ്ങ് കൂട്ടിയിരുന്നു. എങ്കിലും അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ജെസ്നക്കേസിലും ഇത് ബാധകമാണ്. 2018 ല്‍ പെണ്‍കുട്ടിയെ കാണാതായ കേസ് 2021 ലാണ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷിക്കുന്നതിന് എതിരായിരുന്നു. പോലീസ് അന്വേഷിച്ച് തെളിവുകള്‍ ശേഖരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്ത കേസാണ്. രാഷ്ട്രീയമായും 'സെന്‍സിറ്റീവ്'. വളരെ വൈകി സിബിഐക്ക് കേസുകള്‍ കൈമാറുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഈ ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയില്‍ പരിഗണനയ്ക്ക് വരുന്ന, പിണറായി വിജയന് പ്രതിയായിരുന്ന എസ്എന്‍സി-ലാവ്ലിന് അഴിമതിക്കേസ്. സിഎജി കണ്ടെത്തിയ അഴിമതിയാണ്. അത് ആരോപണമായി പുറത്തുവന്നത് 2001 ലും. 2003ലാണ് വിജിലന്‍സ് അന്വേഷിച്ചത്. സിബിഐയുടെ കൈയിലെത്തിയത് 2007 ലെ ഹൈക്കോടതി വിധിയിലൂടെ. അതിനകം പല തരത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കേസില്‍ സിബിഐ കണ്ടെത്തി സമര്‍പ്പിച്ച പല തെളിവുകളും സൂക്ഷ്മ പരിശോധന നടത്താതെ വിധി പറഞ്ഞതിനെതിരേയാണ് സിബിഐ സുപ്രീംകോടതിയില്‍ 'പോരടിക്കു'ന്നത്.
ശ്രീനാരായണ ഗുരുവും കുമാരനാശാനും
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുരിശില്‍ ഐയുഎംഎല്‍ എന്നെഴുതി; മലപ്പുറം കക്കാടംപൊയില്‍ കുരിശിനെ അവഹേളിക്കുന്നത് തുടര്‍ക്കഥയാകുന്നു; പ്രതിഷേധം ശക്തമാക്കി ക്രിസ്തീയ സംഘടനകള്‍
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിദേശ ഗവേഷണ ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന്; ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടന്നെന്ന് സൂചന
മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്നു; ലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഈഴവസമൂഹം കണ്ടുപഠിക്കണം: വെള്ളാപ്പള്ളി
കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു
തന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു; ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്കി കവി
കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും