മലപ്പുറം: കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കക്കാടംപൊയിലിലും കുരിശിന് നേരെയുള്ള അവഹേളനം പതിവാകുന്നതായി പരാതി. വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഇവിടെ ദിവസവും നിരവധി ആളുകളെത്തുന്നുണ്ട്. കുരിശുമല എന്നറിയപ്പെടുന്ന ഇവിടെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരിശ് സ്ഥാപിച്ചിരുന്നു. ഇതിന് നേരെയും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിലും അടുത്തകാലത്ത് അതിക്രമം വര്‍ധിക്കുകയാണെന്ന് വിശ്വാസികള്‍ പറയുന്നു. പൂഞ്ഞാര്‍ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് കക്കാടംപൊയിലിലെ കുരിശിന് നേരെയുണ്ടായ അവഹേളനം ചൂണ്ടിക്കാട്ടി വിശ്വാസികളുടെ കൂട്ടായ്മ രംഗത്തെത്തിയത്. കുരിശില്‍ ഐയുഎംഎല്‍(ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്) എന്നെഴുതി വച്ചിരിക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം ഒരു വൈദികന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
കുരിശിനെ അവഹേളിച്ച് പാര്‍ട്ടി ചിഹ്നം എഴുതിയവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണെന്നും ഇക്കൂട്ടരെ ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കുരിശിന് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയില്‍ ഇടവകയുടെയും ആഭിമുഖ്യത്തില്‍ കുരിശുമലയില്‍ കാവല്‍സമരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: