ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്റ്റോറന്റിലെത്തിയ കാസര്‍കോട് ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സുബ്ബരായക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരന് ടി. ദാസന് (70), ഉടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29) ചുമടുതാങ്ങി എന്നിവര്‍ക്കെതിരെയാണ് റിമാന്‍ഡ് ചെയ്തത്.
പിലാത്തറ: കക്കൂസിനുള്ളില്‍ ഹോട്ടല്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് കണ്ട് ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് നേരെ അക്രമം നടത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കെസി ഹലാല്‍ റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പോലീസ് കേസെടുത്തിരുന്നു.
ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്റ്റോറന്റിലെത്തിയ കാസര്‍കോട് ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സുബ്ബരായക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരന് ടി. ദാസന് (70), ഉടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29) ചുമടുതാങ്ങി എന്നിവര്‍ക്കെതിരെയാണ് റിമാന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കണ്ണൂരിലേക്ക് വിനോദയാത്ര പോകുന്നതിനിടെ ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31പേര് പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തിഹീനമായ വാഷ്റൂമും തൊട്ടടുത്ത ടോയ്ലറ്റിനുള്ളില് ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായും കണ്ടത്.
ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയുമെടുക്കുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസന്, ഉടമ മുഹമ്മദ്, സഹോദരി സമീന എന്നിവര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. പ്രശ്നം വേണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍ എടുത്തത് ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും മൂന്നുപേരും ചേര്‍ന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു.
കൂടാതെ ആരെയും ഇവിടെനിന്ന് പോകാന്‍ വിടില്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരിയാരം എസ്എച്ച്ഒ കെ.വി. ബാബു, എസ്ഐ രൂപ മധുസൂദനന് എന്നിവരടങ്ങിയ പോലീസ് സംഘം മൂവരേയും കസ്റ്റഡിയിലെടുത്തു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു