×
login
കണ്ണൂര്‍ ചെറുപുഴയില്‍ മൂത്തമകനെ കെട്ടിത്തൂക്കിയത് ജീവനോടെ; കുട്ടികള്‍ക്ക് അമിതമായ ഉറക്കഗുളിക നല്‍കി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ ഏത് ഉറക്കഗുളികയാണ് ഉള്ളില്‍ ചെന്നിരിക്കുന്നതെന്ന് വ്യക്തമാകുകയുള്ളൂ.

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവത്തില്‍ മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നു കുട്ടികളുടെയും ശരീരത്തില്‍ അമിതമായി ഉറക്കഗുളികകള്‍ നല്‍കിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ ഏത് ഉറക്കഗുളികയാണ് ഉള്ളില്‍ ചെന്നിരിക്കുന്നതെന്ന് വ്യക്തമാകുകയുള്ളൂ.

ചെറുപുഴയില്‍ മൂളപ്ര വീട്ടില്‍ ഷാജി, സുഹൃത്ത് ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി എന്നിവരെയാണ് ബുധനാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജിയും ശ്രീജയും മുറിക്കകത്ത് ഒരേ ഫാനില്‍ തൂങ്ങിയ നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ ഏണിപ്പടിയില്‍ തൂങ്ങിയ നിലയിലുമായിരുന്നുഴ. അമിതമായി ഉറക്കമരുന്ന് നല്‍കിയതിനാല്‍ കുട്ടികള്‍ മരിച്ചിരിക്കുമെന്ന ധാരണയിലാണ് ശ്രീജയും ഷാജിയും കുട്ടകളെ കെട്ടിത്തൂക്കിയത് എന്നാണു നിഗമനം. പക്ഷേ, മൂത്ത കുട്ടി മരിച്ചിരുന്നില്ല. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.


മറ്റു രണ്ടു കുട്ടികളും ഉറക്കമരുന്ന് അമിതമായി ശരീരത്തില്‍ എത്തിയതിനാലാണ് മരിച്ചത്. ശ്രീജയുടെ ഭര്‍ത്താവ് സുനിലിന്റെ വീട്ടിലാണ് അഞ്ചു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശ്രീജയും ഷാജിയും തമ്മില്‍ പരിചയപ്പെട്ടിട്ട് 8 മാസമേ ആകുന്നുള്ളൂ. തന്റെ വീട്ടില്‍ നിന്ന് ശ്രീജയെയും ഷാജിയെയും ഇറക്കണമെന്നാവശ്യപ്പെട്ട് സുനില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രശ്‌നത്തില്‍ പൊലീസ് ഇടപെട്ട് ചര്‍ച്ച നടക്കാനിരിക്കേയാണ് നാടിനെ നടുക്കിയ കൂട്ടമരണം ഉണ്ടാകുന്നത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നും തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ശ്രീജ പൊലീസിനെ നേരിട്ട് വിളിച്ചറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.