തിരുവനന്തപുരം: രാവിലെ ഒന്‍പത്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന ഗൗരീശങ്കര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ആദ്യം ഒന്നമ്പരന്നു. അമ്പരപ്പ് പിന്നീടും കൗതുകമായും സൗഹൃദവുമായി മാറി. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, സഹമന്ത്രി വി. മുരളീധരന്, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ എന്നിവരാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനായി ഗൗരീശങ്കര്‍ ഹോട്ടലിലെത്തിയത്. ബിജെപിയുടെ കേന്ദ്രമന്ത്രിമാരും സ്ഥാനാര്‍ത്ഥിയില്‍ അമ്പലത്തിനു സമീപത്തെ ചെറിയ കടയില്‍ ക്ഷണം കഴിക്കാനെത്തിയത് നാട്ടുകാര്‍ക്ക് പുതുമയായി.
ഇവരെത്തിയപ്പോള്‍ ഇടുങ്ങിയ കടയായതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവരുടെ തിരക്കും ക്രമാതീതമായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയത് കേന്ദ്രമന്ത്രിമാരാണെന്ന പരിഗണനയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ മന്ത്രിമാര്‍ക്ക് ഇരിക്കാനായി എഴുന്നേറ്റ് മാറാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രമന്ത്രിമാര്‍ അതിനനുവദിച്ചില്ല. നിങ്ങള്‍ സമാധാനമായി കഴിച്ച് എഴുന്നേറ്റതിന് ശേഷം മതിയെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞത്. തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ ഒരു വശത്തിരുന്നവര് എഴുന്നേറ്റപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം കേന്ദ്രമന്ത്രിമാരും ഇരുന്ന് ഭക്ഷണം കഴിച്ചു. കടയുടമയായിരുന്ന വീട്ടമ്മയാണ് കേന്ദ്രമന്ത്രിമാര്‍ക്ക് മസാല്‍ ദോശ വിളമ്പിയത്. കേന്ദ്രമന്ത്രിമാര്‍ക്ക് നല്കുന്ന പരിഗണനയോ പോലീസിന്റെ നിയന്ത്രണങ്ങളോ ഇവിടെയുണ്ടായിരുന്നില്ല.
രാജേഷ് പേട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: