പാക്കേജ് കേരളത്തിന് സഹായമാകുമെന്നും അറിയിച്ചു. തൊഴിലുറപ്പു വേതനം കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ കേരളത്തിന് ആശ്വാസകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കേജ് ഉത്തേജനമാകുമെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരം: കൊറോണ വൈറസ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി. കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ച് 1.70 ലക്ഷം കോടി രൂപയുടെ പാക്കേജുകളെ കേരളം സ്വാഗതം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങളെ തള്ളിയ പിണറായി പാക്കേജ് കേരളത്തിന് സഹായമാകുമെന്നും അറിയിച്ചു. തൊഴിലുറപ്പു വേതനം കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ കേരളത്തിന് ആശ്വാസകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കേജ് ഉത്തേജനമാകുമെന്നും അദേഹം പറഞ്ഞു.
ഒറ്റപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് കിച്ചണ്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ക്ഷേമപെന്‍ഷനുകള്‍ നാളെ മുതല്‍ നല്കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പാക്കേജിനെ തള്ളി പതിവുപോലെ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് ഉച്ചയ്ക്ക് തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി സാമ്പത്തിക പാക്കേജിനെ പറ്റി ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് അദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണമായും അവഗണിച്ചാണ് പണ വിതരണം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പ്രതിരോധ പാക്കേജ് ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ അപര്യാപ്തമാണെന്നാണ് അദേഹത്തിന്റെ വാദം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയതാണ് ഐസക്കിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിനിടെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാതിരിക്കാന്‍ സാമ്പത്തിക പാക്കേജില്‍ ഇടനിലക്കാരെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുക കൈമാറിയ ശേഷം വിതരണം ചെയ്യുന്ന കാലതാമസവും ചൂഷണവും ഒഴിവാക്കാന്‍ പുതിയ രീതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കുറി അവലംബിച്ചത്. രാജ്യത്തെ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ഇടനിലക്കാരുടെ ചൂഷണവും കാലതാമസവും ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ഒരോ പൗരനും വേഗത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാകും.
കൊറോണ വൈറസ് രാജ്യത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 15 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കും. ഓരോ മാസവും 5കിലോ അരിയും ഗോതമ്പും ആണ് നല്‍കുക. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. നിലവില്‍ നല്കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പ് ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാം. രാജ്യത്തെ 8.69 കോടി കര്‍ഷര്‍ക്ക് അവരുടെ അക്കൗണ്ടിലേക്കു ഉടന്‍ 2000 രൂപ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ