ഈ പ്രദേശത്തുള്ളവരുടെ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം തന്നെ ഇല്ലാതായി. പലപ്പോഴും രാത്രി 10 മണിയോടെ വെള്ളമെത്തും. മനസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി, നാട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പെരിയാര്‍ തീരദേശവാസികളുടെ ദുരിതം കണ്ടമട്ടില്ല.
തൊടുപുഴ: പാതിരാത്രിയില്‍, ഉറക്കത്തിനിടെ, വെള്ളം ജീവനെടുക്കുമോയെന്ന ഭീതിയിലാണ് വണ്ടിപ്പെരിയാര്‍, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍, മഞ്ചുമല, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകള്‍. ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം വലിയ തോതില്‍ തുറന്നുവിടുന്നത്, അതും രാത്രിയില്‍.
ഏഴ് വില്ലേജുകളിലായി 300 കുടുംബങ്ങളാണ് വെള്ളം കയറുന്ന മേഖലയിലുള്ളത്. വള്ളക്കടവ്, മഞ്ചുമല, ആറ്റോരം എന്നിവിടങ്ങളിലാണ് കൂടുതല്‍ വീടുകളും. ഈ മേഖലകളിലെ വീടുകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു തവണയാണ് വെള്ളം കയറിയത്. വെള്ളമുയരുമ്പോള്‍ അടുത്തുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുഞ്ഞുകുട്ടികളും തുണികളുമായി ജനങ്ങള്‍ ചേക്കേറും. താഴുമ്പോള്‍ മടങ്ങും. വീട്ടിലെ ചളിയും മണ്ണും വളരെ കഷ്ടപ്പെട്ടാണ് വാരിക്കളയുന്നത്. മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ഒരുവിധം ശരിയാക്കി വരുമ്പോഴാണ് വീണ്ടും വെള്ളം കയറുന്നത്.
ഈ പ്രദേശത്തുള്ളവരുടെ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം തന്നെ ഇല്ലാതായി. പലപ്പോഴും രാത്രി 10 മണിയോടെ വെള്ളമെത്തും. മനസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി, നാട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പെരിയാര്‍ തീരദേശവാസികളുടെ ദുരിതം കണ്ടമട്ടില്ല.
രാത്രിയില്‍ വലിയ തോതില്‍ വെള്ളം തുറന്നുവിടുമ്പോള്‍ 10 മിനിറ്റ് മുമ്പ് മാത്രമാണ് മുന്നറിയിപ്പ് നല്‍കുക. ഈ സമയത്ത് പ്രായമായവരും കുട്ടികളും അടക്കമുള്ളവരുമായി രക്ഷപ്പെടാനാവില്ല. വീട്ടുസാധനങ്ങളും വെള്ളത്തിലാകും. ചിലര്‍ മഴ മാറുന്നത് വരെ ബന്ധുവീടുകളിലേക്ക് മാറി. മറ്റെവിടെയും പോകാന്‍ ഇടമില്ലാത്തവര്‍ വെള്ളമുയരുമ്പോള്‍ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മാറും. പലരും പടുത കെട്ടി താത്കാലിക സംവിധാനമൊരുക്കി. ജോലിക്കു പോലും പോകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.
കഴിഞ്ഞയാഴ്ച പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതോടെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും ഭയമാണ്. 2015ല്‍ ഇത്തരത്തില്‍ പ്രതിഷേധിച്ച പലരും ഇപ്പോഴും കേസുമായി നടക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി അബുദാബിയില്‍ നേരിട്ടെത്തി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ