ന്യൂദല്‍ഹി: കേരളവും കര്‍ണാടകവും തമ്മിലുള്ള അതിര്‍ത്തി അടച്ചിട്ട പ്രശ്നം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കേരളാ, കര്‍ണാടക ചീഫ് സെക്രട്ടറിമാരും അടങ്ങുന്നതാണ് സമിതി. ഏതൊക്കെ രോഗികളെ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കാന്‍ സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം.
അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടേണ്ടിവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതിനിടെ ദക്ഷിണ കന്നഡയിലെ സുള്യയില്‍ കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണം ഉണ്ടായി. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞ യുവാക്കളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: