കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടം റോയല്‍ ക്ലബില്‍ ഉപേക്ഷിച്ച ശേഷം പഞ്ചാബ് സ്വദേശി ഓട്ടോറിക്ഷയില്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തി. തലപ്പാവ് ധരിച്ച് ഉയരമുള്ള ആള് സ്റ്റേഷനിലേക്ക് എത്തി പഞ്ചാബിയില്‍ സംസാരിക്കാന്‍ ആരംഭിച്ചു.
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയ സംഭവത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഗുരുതര വീഴ്ച. കാര്‍ ഉടമയായ പഞ്ചാബി സ്വദേശിയെ ഭാഷ അറിയാതത്തിന്റെ പേരില്‍ പറഞ്ഞുവിട്ടുവെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടം റോയല്‍ ക്ലബില്‍ ഉപേക്ഷിച്ച ശേഷം പഞ്ചാബ് സ്വദേശി ഓട്ടോറിക്ഷയില്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തി. തലപ്പാവ് ധരിച്ച് ഉയരമുള്ള ആള് സ്റ്റേഷനിലേക്ക് എത്തി പഞ്ചാബിയില്‍ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ക്ക് ഭാഷ മനസിലായില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കും കാര്യങ്ങള്‍ പിടികിട്ടിയില്ല.
ഇതേതുടര്‍ന്ന് പഞ്ചാബ് സ്വദേശി സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷമാണ് പട്ടം റോയല്‍ ക്ലബില്‍ നിന്നും കാര്‍ സംബന്ധിച്ച വിവരം ലഭിക്കുന്നത്. അപ്പോഴേക്കും ഈ വ്യക്തി സ്ഥലത്തുനിന്ന് പോയി. കാറിലെ മുദ്രാവാക്യം കണ്ടതോടെ പോലീസുകാര്‍ ഞെട്ടലിലാണ്.
ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞതായും അറിയിച്ചു. ഓംകാര്‍ സിങ് എന്നയാളുടെ പേരിലുള്ള യുപി-15 എയു 5434 എന്ന വെള്ള നിറത്തിലുള്ള ഇന്‍ഡിക്ക വിസ്ത വാഹനമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. പുല്‍വാമ, ഗോദ്ര ആക്രമണങ്ങള്‍ നടത്തിയത് മോദിയാണ്, 750തിലധികം കര്‍ഷകരെ മോദി കൊന്നു എന്നും യോഗി നാലുപേരെ കൊന്നും എന്നുമാണ് എഴുതിയിരിക്കുന്നത്.
വാഹനത്തില്‍ നിന്നും ആറ് ബാഗുകളും ഒരു ചാക്കും കണ്ടെടുത്തു. അഞ്ച് ബാഗിലും ചാക്കിലുമായി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെന്‍സര്‍ കേബിളുകള്‍ പോലുള്ളവയും, വാഷര്‍ തുടങ്ങിയവയും കണ്ടെടുത്തു. ഒന്നില്‍ വസ്ത്രങ്ങളും ചില പുസ്തകങ്ങളും ഡയറിയും ആണ് ഉള്ളത്. വാഹനം ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചശേഷം എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.
അമിത വേഗതയിലെത്തിയ വാഹനം ക്ലബ്ബില്‍ പ്രവേശിച്ചപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങിയയാള് ജീവനക്കാരുമായി തര്‍ക്കത്തിലായി. പോലീസിനെ വിളിക്കുന്നതിനിടയില്‍ ഇയാള്‍ ഓട്ടോയില്‍ പാളയം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്.
വാഹന ഉടമയക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്ജ്ജിതമാക്കുന്നചിനിടെയാണ് മ്യൂസിയം സ്റ്റേഷണില്‍ നിന്ന് ഇത്തരം ഒരു വീഴ്ചയുണ്ടായത്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു സംഭവത്തെകുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇയാളുടെ വാഹനത്തില്‍ നിന്നും ലഭിച്ച വസ്തുക്കളെല്ലാം കര്‍ശനമായി പരിശോധിക്കാനാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ തീരുമാനം. പഞ്ചാബ് സ്വദേശിക്കൊപ്പം 15 പേരോളം ഉണ്ടെന്നാണ് സൂചന. പട്ടം റോയല്‍ ക്ലബ്ബിലെ ജീവനക്കാരോടുള്ള തര്‍ക്കത്തിനിടയിലാണ് ഇക്കാര്യം ഇയാള്‍ വിളിച്ചുപറഞ്ഞത്. സംഘത്തെ കൂട്ടിവരുമെന്നു ഇയാള്‍ വെല്ലുവിളിച്ചെന്നും ജീവനക്കാര്‍ പറയുന്നു.
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന് മാധവന് (വീഡിയോ)
ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ