യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണ് എന്നതുള്‍പ്പെടെ വസ്തുതാപിശകുകളെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണ് എന്നതുള്‍പ്പെടെ വസ്തുതാപിശകുകളെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം തുടങ്ങി.
പ്രബന്ധം ബോധി കോമണ്‍സ് എന്ന വെബ്സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്നും അതിലെ ഉള്ളടക്കം അതേ പടി പകര്‍ത്തിയപ്പോള്‍ അബദ്ധം പിണഞ്ഞതാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയേറെ തെറ്റുകള്‍ വന്നിട്ടും ഡോക്ടറേറ്റ് നല്‍കിയ നടപടി സംബന്ധിച്ച് ഗൈഡായ കേരളസര്‍വ്വകലാശാലയുടെ മുന്‍ പ്രോ വിസിയായ പി.പി. അജയകുമാറിനോടും സര്‍വ്വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നതുള്‍പ്പെടെയുള്ള ഭീമമായ അബദ്ധങ്ങള്‍ എന്തുകൊണ്ട് ഗൈഡിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും സര്‍വ്വകാലാശ അധികൃതരെ അമ്പരപ്പിക്കുന്നു. ഇംഗ്ലീഷ് തീസിസില്‍ വൈലോപ്പിള്ളിയുടെ സ്പെല്ലിംഗ് പോലും തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്. വൈലോപ്പിള്ളിക്ക് പകരം വൈലോപ്പള്ളി എന്നാണ് എഴുതിയിരിക്കുന്നത്.
ഇത് സംബന്ധിച്ച വിശദമായ അന്വേഷണത്തിന് വൈസ് ചാന്‍സലറുടെ ചുമതലയുള്ള മോഹന്‍ കുന്നുമ്മല്‍ ഉത്തരവിട്ടു. ഡോക്ടറേറ്റ് ലഭിച്ച തീസീസിന്‍റെ കോപ്പി, കോപ്പിയടി സംബന്ധിച്ച റിപ്പോര്‍ട്ട് (പ്ലാജിയറിസം റിപ്പോര്‍ട്ട്), ഗവേഷണ ഡയറക്ടറുടെയും ഗൈഡിന്‍റെയും വിശദീകരണങ്ങള്‍, മറ്റ് രേഖകള്‍ എന്നിവയും വിസി ശേഖരിച്ചുതുടങ്ങി.
സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയിലാണ് ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലയോട് വിശദീകരണം തേടിയിരിക്കുന്നത്. ചിന്ത ജെറോമിന്‍റെ ഡോക്ടറേറ്റ് റദ്ദാക്കാനും ഗൈഡായ മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പി.പി. അജയകുമാറിനെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ചിന്താ ജെറോം വിമര്‍ശകരെ തണുപ്പിക്കാനുള്ള ശ്രമം തുടങ്ങി. ചിന്താ ജെറോമിന്‍റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയെ ചിന്ത ജെറോം നേരിട്ട് കണ്ടിരുന്നു. വിദ്വേഷത്തിന്‍റെ മഞ്ഞുരുക്കലാണ് ചിന്തയുടെ ലക്ഷ്യം. തെറ്റ് മനപൂര്‍വ്വമല്ലെന്നും നോട്ടപ്പിശകാണെന്നുമാണ് ചിന്ത ജെറോമിന്‍റെ വിശദീകരണം.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു