കൊല്ലം: അഞ്ചാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായ ഉടനെ അടുത്ത സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുക്കാന്‍ അറിയിപ്പ് ലഭിച്ചതോടെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. കേരള സര്‍വകലാശാലയിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലാണ് വ്യാപക പരാതി ഉയരുന്നത്.
അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ അവസാന സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതാണ് വിദ്യാര്‍ത്ഥികളെ കുഴപ്പിക്കുന്നത്. ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായത് മാര്‍ച്ച് പതിനെട്ടിനാണ്. എന്നാല്‍, തൊട്ടുപിന്നാലെ ആറാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം പതിനഞ്ച് മുതല്‍ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു. സാങ്കേതികമായി ആറാം സെമസ്റ്റര്‍ ഡിസംബറില്‍ ആരംഭിച്ചതാണ്. എന്നാല്‍, കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ സജീവമായിരുന്നില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ലഭിക്കുന്നത് ഒരു മാസത്തില്‍ താഴെ മാത്രം സമയമാണ്. ഇതിനിടയില്‍ പ്രോജക്ടും ലാബ് പരീക്ഷകള്‍ക്കുമടക്കം തയാറാവേണ്ടതുണ്ട്. എന്നാല്‍, ആറാം സെമസ്റ്റര്‍ സിലബസ് പൂര്‍ത്തിയായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് പിന്നാലെ ആറാം സെമസ്റ്റര്‍ പരീക്ഷ പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളില്‍ ആശങ്കയുണര്‍ത്തുന്നു. പരീക്ഷ മാറ്റിവയ്ക്കുന്നതിന് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: