പ്രധാന റോഡിലേക്കു ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി ഉന്നയിച്ചതോടെ കരാറുകാര്‍ കല്‍ഭിത്തി പൊളിച്ചു നീക്കി.
കോട്ടയം : പാലത്തിന് ബലം പകരുന്നതിനായി വശങ്ങളില് സ്ഥാപിക്കുന്ന ബീം വാര്‍ത്തിരിക്കുന്നത് കമ്പിക്ക് പകരം തടി ഉപയോഗിച്ച്. റീ ബില്‍ഡ് കേരള എഞ്ചിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലത്തിന്റെ നവീകരണം നടത്തുന്നതിനിടയിലാണ് ഇത്തരത്തില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ച് കൃത്രിമത്വം കാണിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കോട്ടയം മേഖല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയര്‍ ബെന്‍സി ലാല്‍ സ്ഥലം പരിശോധനക്ക് എത്തിയപ്പോള്‍ നാട്ടുകാരാണ് ഭിത്തി പൊളിച്ചു പണിയണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് ഉദ്യോഗസ്ഥര്‍ കരാറുകാരന് നോട്ടീസും നല്കി. 1.32 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇത്തരത്തില്‍ നവീകരണം നടത്തുന്നത്.
എന്നാല്‍ പ്രധാന റോഡിലേക്കു ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി ഉന്നയിച്ചതോടെ കരാറുകാര്‍ കല്‍ഭിത്തി പൊളിച്ചു നീക്കി. മുമ്പുണ്ടായിരുന്ന കല്‍ക്കെട്ടിലെ കല്ലുകള്‍ ഉപയോഗിച്ചാണു പുതിയ സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഈ കല്ലുകള്‍ക്കു പകരം പുതിയവ ഉപയോഗിച്ചു സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും ആവശ്യമെങ്കില്‍ മണ്ണുറപ്പിക്കാന്‍ ഭിത്തിക്കുള്ളില്‍ പഴയ കല്ലുകള്‍ ഇടാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം തൂണുകള്‍ തിരുവല്ലയില്‍ നിന്നു കരാറുകാരന് വാങ്ങിയതാണെന്ന് ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി പൊളിച്ചപ്പോള്‍ അടിത്തറയുടെ വാനത്തിന് ആവശ്യത്തിനു താഴ്ചയും നിര്‍ദേശിക്കപ്പെട്ട ഒരു മീറ്റര്‍ വീതിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള തൂണ് പൂര്‍ണമായും മണ്ണിലേക്കു താഴ്ത്തിയാണ് ഉറപ്പിക്കേണ്ടത്. ഇവിടെ തൂണുകള്‍ രണ്ടായി മുറിച്ചു കല്ലുകള്‍ക്കിടയില്‍ വയ്ക്കുകയായിരുന്നു.
പുറമേ നിന്നു നോക്കിയാല്‍ തുണൂകള്‍ കാണാമെങ്കിലും ഇവയൊന്നും മറുവശത്തു മണ്ണില്‍ താഴ്ത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ ഇതു ശ്രദ്ധിക്കാതെയാണ് എണ്ണമെടുത്തു പോകുന്നത്. കല്ല് കെട്ടിയിരിക്കുന്നതു ശരിയായ രീതിയിലുമല്ല. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഷീദ് ആണ് പദ്ധതിയുടെ കരാറുകാരന്. 41 മീറ്റര്‍ കെട്ടേണ്ടിയിരുന്ന സംരക്ഷണ ഭിത്തി ആദ്യം 25 മീറ്റര്‍ മാത്രമാണു കെട്ടിയിരുന്നത്. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണു ബാക്കി ഭാഗത്തു പണി നടത്തിയത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി