കരുനാഗപ്പളളിയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ബസ്സ് തോപ്പുംപടിയില്‍ ഉച്ചയ്ക്ക് 1.20ന് എത്തും, തോപ്പുംപടിയില്‍ നിന്ന് 2 മണിയ്ക്ക പുറപ്പെടുന്ന ബസ്സ് വൈകിട്ട് ഏഴോടെ കരുനാഗപ്പളളിയില്‍ എത്തും
കൊച്ചി: തോപ്പുംപടിയില്‍ നിന്ന് കരുനാഗപ്പളളിയിലേക്ക് കെ.എസ്.ആര്.ടി.സിയുടെ ട്രെയിന്‍ ബസ്സ്.തിരുവനന്തപുരത്തുകാര്‍ക്ക് അനകോണ്ടയും പാമ്പുമൊക്കെയാണ് ഈ ബസ്സ്.എന്നാല്‍ കൊച്ചിക്കാര്‍ക്ക് ഈ ബസ്സിനെ പറ്റി വലിയ വിവരമില്ല.കൂടുതല്‍ പബ്ലിസിറ്റി കൊടുക്കാതെയാണ് കെഎസ്ആര്‍ടിസി, ബസ്സ് കൊച്ചിയില്‍ നിന്ന് ഇറക്കിയത്.തോപ്പുംപടിയില്‍ നിന്ന് കരുനാഗപ്പളളി വരെ ഓടുന്ന ഓര്‍ഡിനറി ബസ്സാണിത്.വെസ്റ്റിബുള് ബസ്സ് എന്നാണ് അറിയപ്പെടുന്നത്.17 മീറ്റര്‍ നീളമുണ്ട്,ട്രെയിനിന്റെ കോച്ചു പോലെ ഒരു ബസ്സില്‍ മറ്റൊരു ബസ്സ് ബന്ധിപ്പിച്ചാണ് ഇത് ഓടിക്കുന്നത്.ഈ ഇനത്തില്‍പ്പെട്ട ഏക കെഎസ്ആര്‍ടിസി ബസ്സാണിത്.
കരുനാഗപ്പളളിയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ബസ്സ് തോപ്പുംപടിയില്‍ ഉച്ചയ്ക്ക് 1.20ന് എത്തും, തോപ്പുംപടിയില്‍ നിന്ന് 2 മണിയ്ക്ക പുറപ്പെടുന്ന ബസ്സ് വൈകിട്ട് ഏഴോടെ കരുനാഗപ്പളളിയില്‍ എത്തും.എന്നാല്‍ കേറുന്നവരുടെ എണ്ണം വളരെ കുറവാണ്.അഞ്ചു ദിവസമായി ബസ്സ് സര്‍വീസ് ആരംഭിച്ചിട്ട്.ആകെ ആറോ, ഏഴോ പേരാണ് ഇതുവരെ കയറിയത്.അരൂര്‍ ടോള്‍ ഒഴിവാക്കാനായി തോപ്പുംപടിയില്‍ നിന്നാണ് ബസ്സ് സര്‍വീസ് ആരംഭിച്ചത്.എന്നാല്‍ വേറ്റിലയില് നിന്നായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ കയറുമായിരുന്നു.ഇപ്പോള്‍ 113 കിലോമീറ്ററാണ് ബസ്സിന്റെ സര്‍വീസ് ദൂരം,എന്നാല്‍ തോപ്പുംപടി കുണ്ടന്നൂര്‍ വഴി വൈറ്റിലയില്‍ എത്താം.അപ്പോള്‍ ഒരു കിലോമീറ്റര്‍ മാത്രമാണ് ദൂരം കൂടുക.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങല്‍- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസ്സാണിത്.ഈ റൂട്ടിലെ സര്‍വീസ് ഏതാണ്ട് തീര്‍ന്നു.ഇനി നാഷണല്‍ ഹൈവേയിലൂടെ മൂന്ന് വര്‍ഷം ഓടിക്കാനാണ് പ്ലാന്‍. മൂന്ന് വര്‍ഷം കൂടിയെ ബസ്സ് നിരത്തില്‍ ഇറക്കാന്‍ സാധിക്കു.പക്ഷെ പല കാര്യങ്ങളിലും ബസ്സ് ബുദ്ധിമുട്ടിക്കുന്നുണ്ട്.അശോക് ലൈലന്‍ഡിന്റെ ആറ് എഞ്ചിനില്‍ ബസ്സാണിത്.എന്നാല്‍ ഒരു ലിറ്റര്‍ ഡീസലില്‍ വെറും മൂന്ന് കിലോമീറ്ററാണ് മെലേജ്.ബസ്സ് പുറകോട്ടെടുക്കാനും, ബുദ്ധിമുട്ടാണ്. നീലക്കൂടുതല് കാരണം ഡ്രൈവറും ബുദ്ധിമുട്ടണം.ബസ്സ് മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും തിരിച്ചും അതീവ ശ്രദ്ധവേണം.നീലനിറത്തിലുളള ഈ ബസ്സില്‍ 52 സീറ്റുകള്‍ ഉണ്ട്.സീറ്റുകള്‍ ഏത് വശത്തേക്കും തിരിക്കാം.ദീര്‍ഘയാത്രയ്ക്ക് പറ്റിയ സീറ്റുകള്‍ അല്ല എന്ന പ്രശ്നം ഉണ്ട്.30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസി ടെറാപ്ലെയിന് എന്ന ബസ്സ് ഇറക്കിയിരുന്നു. തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് റൂട്ടില്‍.ട്രെയിലര്‍ ലോറികള്‍ പോലെ രണ്ട് ക്യാബിനുകള്‍ കൂട്ടി യോജിപ്പിച്ചതായിരുന്നു ബസ്സ്.ഡ്രൈവരുടെ ക്യാബിന് ഒരു ചേംബര്‍.യാത്രക്കാര്‍ മറ്റൊരു ചേംബറില്‍.ശുചിമുരി ഉള്‍പ്പെടെ സൗക്യങ്ങള്‍ ബസ്സില്‍ ഉണ്ടായിരുന്നു.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു