ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം; കെഎസ്ആർടിസിയിലെ ക്വാഷൽ തൊഴിലാളികൾ, ദിവസ വേതന കൂലിക്കാർ എന്നീ വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവിറക്കി.
സി.എൽ.ആർ വിഭാഗം തൊഴിലാളികളുടേയും ദിവസ വേതന ജീവനക്കാരുടേയും പ്രതിദിന വേതനം 430/480 രൂപയും എന്നത് ഏകീകരിച്ച് കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് പരിഷ്കരിച്ചത്. ഇത് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
ഈ വിഭാഗത്തിൽ ഉള്ള ജീവനക്കാരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും പുതിയതായി ജോലിക്ക് കയറിവർക്കും ഒരേ നിരക്കിലുള്ള ശമ്പളമാണ് നൽകിയിരുന്നത്. അത് മാറ്റി സേവനത്തിന്റെ കാലാവധി പരിഗണിച്ചാണ് പുതിയ രീതിയിൽ ശമ്പളം പരിഷ്കരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. ഇനി മുതൽ പുതിയതായി സർവ്വീസിൽ കയറുന്നവർക്ക് 550 രൂപമുതലും സേവന കാലാവധി പരിഗണിച്ച് സീനിയോറിറ്റി ഉള്ളവർക്ക് പരമാവധി 850 രൂപ വരെയും ദിവസ വേതനം നൽകും. ഇതിനായി അധിക സാമ്പത്തിക ബാധ്യത 34 ലക്ഷം രൂപ കൂടി വരും.
ജീവനക്കാരുടെ സജീവ സേവന കാലയളവ് കണക്കാക്കിയാണ് വേതനം വർദ്ധിപ്പിക്കുന്നത്. ഓരോ കലണ്ടർ വർഷവും തുടർച്ചയായി ആറ് മാസം സേവനം അനുഷ്ടിക്കുകയോ, അല്ലാത്ത പക്ഷം പ്രതിവർഷം 190 ഡ്യൂട്ടി ചെയ്തവർക്ക് പ്രസ്തുത വർഷം സജീവ കാലാവധിയായി കണക്കാക്കി പ്രതിവർഷം 20 രൂപ നിരക്കിൽ നിലവിലെ ശമ്പളത്തോടൊപ്പം വർദ്ധനവ് നൽകും.
സി.എൽ.ആർ (സ്വീപ്പർ/ സ്കാവഞ്ചർ /കൂലി/കമ്പ്യൂട്ടർ ) എന്നീ തസ്തികകളെ സി.എൽ.ആർ ( ക്ലീനിംഗ് സ്റ്റാഫ്)/ സി.എൽ.ആർ ( കമ്പ്യൂട്ടർ ) എന്നും പുനർ നാമകരണം ചെയ്തു ഉത്തരവിറക്കി. എന്നാൽ ബസ് കഴുകി വൃത്തിയാക്കുന്നതിന് പീസ് റേറ്റിൽ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ഓരോ ബസ്സും കഴുകുന്നതിന് കാലാകാലം വരുത്തുന്ന വർദ്ധനവ് ബാധകമായതിനാൽ ഈ ഉത്തരവ് ബാധമല്ലെന്നും, വേതന വർദ്ധനവിന് മുൻകാല പ്രാബല്യം ഉണ്ടാവില്ലെന്നും മാനേജ്മെന്റ് അറിയിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു