ഗുരുതര സ്വഭാവമുളള കേസുകള്‍ ഒഴികെ മറ്റെല്ലാം പിന്‍വലിക്കുവാനുളള മന്ത്രിസഭാ തിരുമാനത്തില്‍ വ്യക്തതയില്ല. ക്രിമിനല്‍ നിയമമനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അതുകൊണ്ട് എല്ലാ കേസുകളും പിന്‍വലിച്ച് വിശ്വാസി സമൂഹത്തോടുളള പ്രതിബദ്ധതയും സത്യസന്ധമായ നിലപാടും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
തിരുവനന്തപുരം:ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഗുരുതര സ്വഭാവമുളള കേസുകള്‍ ഒഴികെ മറ്റെല്ലാം പിന്‍വലിക്കുവാനുളള മന്ത്രിസഭാ തിരുമാനത്തില്‍ വ്യക്തതയില്ല. ക്രിമിനല്‍ നിയമമനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അതുകൊണ്ട് എല്ലാ കേസുകളും പിന്‍വലിച്ച് വിശ്വാസി സമൂഹത്തോടുളള പ്രതിബദ്ധതയും സത്യസന്ധമായ നിലപാടും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത അയ്യപ്പ ഭക്തര്‍ ഒട്ടേറെ കഷ്ടനഷ്ടങ്ങളും പീഢനങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ജീവനും സ്വത്തും തൊഴിലും നഷ്ടപ്പെട്ടവരുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ അംഗവൈകല്യം സംഭവിച്ച് ജീവിതമാകെ തകര്‍ന്നവര്‍ നിരവധി. ഇവര്‍ക്കെല്ലാം സാമൂഹ്യ നീതിയും ആശ്വാസവും എത്തിക്കേണ്ട ബാധ്യത കൂടി സര്‍ക്കാര്‍ എറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍, സുപ്രീംകോടതിയില്‍ ആചാര സംരക്ഷണത്തിനു വേണ്ടി ഭക്തജന പക്ഷത്ത് നിന്നുകൊണ്ട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. അതൊടൊപ്പം ഖേദം പ്രകടിപ്പിച്ചും മാപ്പു പറഞ്ഞും ഭക്തജനങ്ങളോടൊപ്പം നില ഉറപ്പിക്കാനും തയ്യറാകണം. എങ്കില്‍ മാത്രമേ ശബരിമല വിഷയത്തില്‍ സര്‍വ്വ സമ്മതവും വ്യക്തവുമായ തിരുമാനമായി എന്ന പറയനാവൂ.
ശബരിമല ആചാര വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടത് നിലവിലുളള ഭരണ വ്യവസ്ഥിതിയില്‍ പഴുതുകള്‍ ഉളളതുകൊണ്ടാണ്. ക്ഷേത്ര നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണം.മതേതര സര്‍ക്കാര്‍ ക്ഷേത്ര വിഷയങ്ങളില്‍ ഇടപെടരുത്. ആചാരപരമായി ബന്ധമുളള തന്ത്രിമുഖ്യനും പന്തളം കൊട്ടാരവും ഭക്തജന പ്രതിനിധികളും ഉള്‍പ്പെട്ട ഭരണ സംവിധാനം ശബരിമലയില്‍ ഉണ്ടാവണം.
പൗരത്വ പ്രക്ഷോഭവും ശബരിമല പ്രക്ഷോഭവും തുലനം ചെയ്യാനാവില്ല. മതപീഡനം മൂലം ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നതിന് എതിരെയാണ് തീവ്രവാദ ശക്തികള്‍ രാജ്യവ്യാപകമായി സമരം നടത്തിയത്.അതുമായി ശബരിമല സമരത്തെ കൂട്ടിക്കെട്ടുന്നത് പൗരത്വ പ്രക്ഷോഭത്തെ സാധൂകരിക്കാനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനുമാണ്.
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്
എസ്വി പ്രദീപ് പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ച മാധ്യമ പ്രവര്ത്തകന്; കൊല്ലപ്പെട്ടതില്‍ ദുരൂഹത; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി
കുമ്മനം രാജശേഖരന് ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി; ഉത്തരവ് പുറത്തിറക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം