Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിമതിയില്‍ ചീഞ്ഞുനാറുന്നു; മേയര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കണം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്ന് കുമ്മനം രാജശേഖരന്‍

മാലിന്യം ചീഞ്ഞു നാറുന്നതുപോലെ അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നു. നഗരസഭാ ഭരണാധികാരിയുടെ ഹൃദയം മലിനമാണ്. അഴിമതിക്കും തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനില്‍ക്കുന്നതിനാലാണിത്. സംശുദ്ധമായ ഭരണം ആഗ്രഹിക്കുന്നുവെങ്കില്‍ മേയര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പിരക്കണമെന്നും കുമ്മനം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Nov 16, 2022, 10:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അഴിമതിയില്‍ ചീഞ്ഞുനാറുന്ന കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. ലോകത്ത് ഏതുവിഷയത്തെക്കുറിച്ചും അഭിപ്രായം പറയാറുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൂക്കിനുതാഴെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മേയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെഴുതിയ വിവാദ പിന്‍വാതില്‍ നിയമന കത്തുമായി ബന്ധപ്പെട്ട് നഗരസഭയ്‌ക്കു മുന്നില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യം ചീഞ്ഞു നാറുന്നതുപോലെ അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നു. നഗരസഭാ ഭരണാധികാരിയുടെ ഹൃദയം മലിനമാണ്. അഴിമതിക്കും തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനില്‍ക്കുന്നതിനാലാണിത്. സംശുദ്ധമായ ഭരണം ആഗ്രഹിക്കുന്നുവെങ്കില്‍ മേയര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പിരക്കണമെന്നും കുമ്മനം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി വിശദീകരിക്കണം. സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിയമനം നല്കണമെന്ന് നിര്‍ദേശം നല്കുന്ന സെക്രട്ടറിയുടെ പുതിയ കത്തും പുറത്തുവന്നിരിക്കുകയാണ്.

കത്തെഴുതിയതിന് തെളിവുണ്ടായിട്ടും ശാസ്ത്രീയ അന്വേഷണം നടത്താതെ പുകമറ സൃഷ്ടിച്ച് മേയറെ പിന്‍വാതിലിലൂടെ രക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പിഎസ്‌സി റാങ്ക് കിട്ടിയവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചവരാണ് സിപിഎം. മേയറുടെ തെറ്റ് അന്വേഷിക്കാത്തത് മുതിര്‍ന്ന നേതാക്കളും തെറ്റുചെയ്യുന്നതുകൊണ്ടാണ്. എകെജി സെന്ററിനെ പുതിയ സെക്രട്ടേറിയറ്റാക്കി മാറ്റിയിരിക്കുന്നു.

ജില്ലാഭരണ നിര്‍വഹണ കേന്ദ്രമായി ജില്ലാ കമ്മിറ്റി ഓഫീസിനെയും മാറ്റി. അഴിമതിയും തട്ടിപ്പും വെട്ടിപ്പും കണ്ട് സഹികെട്ടാണ് ഗവര്‍ണര്‍ ഭരണഘടനാപരമായി ഇടപെടുന്നത്. ഓംബുഡ്‌സ്മാനും കോടതിയും ഇടപെട്ടിട്ടും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നാണ് സിപിഎം പറയുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം നടന്നുവെന്ന് ബോധ്യമായതിനാലാണ് കോടതിയും ഓംബുഡ്‌സ്മാനും മേയര്‍ക്ക് നോട്ടീസയച്ചത്.

ഡി.ആര്‍. അനില്‍ താന്‍ കത്തെഴുതിയെന്നും നശിപ്പിച്ചു കളഞ്ഞെന്നുമാണ് പറയുന്നത്. ഔദ്യോഗിക പദവി വഹിക്കുന്ന അദ്ദേഹം കത്തില്‍ ഒപ്പിട്ടതോടെ അത് ഔദ്യോഗിക രേഖയായി. ഔദ്യോഗിക രേഖ നശിപ്പിച്ചതിന് അനിലിനെ അറസ്റ്റുചെയ്യണം.

കത്ത് വ്യാജമാണെന്ന് മേയര്‍ പറയുന്നില്ല. അതില്‍ തനിക്കുബന്ധമില്ലെങ്കില്‍ എന്തുകൊണ്ട് അടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്കുന്നില്ല. പോലീസും മന്ത്രിമാരും രാഷ്‌ട്രീയനേതൃത്വവും കൂട്ടുത്തരവാദിത്വത്തോടെ നടത്തുന്ന തട്ടിപ്പാണിത്. പോലീസിനെക്കൂടി പ്രതിയാക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags: തിരുവനന്തപുരംKummanam Rajasekharanഅഴിമതിആര്യാ രാജേന്ദ്രന്‍തിരുവനന്തപുരം കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര 
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
News

ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത്: കുമ്മനം

Kerala

കുമ്മനം രാജശേഖരന് മാധവീയം പുരസ്‌കാരം

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍ കേന്ദ്രത്തെ ഒഴിവാക്കിയ നടപടി അല്‍പ്പത്തരം: കുമ്മനം

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

പ്രതിഷേധം ശക്തമായിരിക്കെ മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍; കരിങ്കൊടി പ്രതിഷേധം ,അപകടസ്ഥലം സന്ദര്‍ശിച്ചില്ല, നിമിഷങ്ങള്‍ക്കകം മടങ്ങി

കേരളത്തില്‍ വീണ്ടും നിപ, യുവതി ആശുപത്രിയില്‍

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies