അഞ്ച് യുവതികള്‍ ഷാപ്പിലെത്തി മദ്യപിക്കുന്നതിന്റെ വീഡിയോയാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് വിദേശത്തുനിന്നും വന്നതിന്റെ ആഘോഷത്തോടനുബന്ധിച്ച് ചിത്രീകരിച്ചതാണ്
തൃശൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച യുവതിക്കെതിരെ കേസെടുത്ത് എക്‌സൈസ്. സാമൂഹിക മാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചെന്നാരോപിച്ചാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു.
അഞ്ച് യുവതികള്‍ ഷാപ്പിലെത്തി മദ്യപിക്കുന്നതിന്റെ വീഡിയോയാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് വിദേശത്തുനിന്നും വന്നതിന്റെ ആഘോഷത്തോടനുബന്ധിച്ച് ചിത്രീകരിച്ചതാണ് ഇത്. ചേര്‍പ്പ് ഭാഗത്തെ കള്ളുഷാപ്പില്‍ വെച്ചായിരുന്നു ഇത്. എന്നാല്‍ യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് വീഡിയോ എടുത്തതെന്നാണ് എകസൈസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇവര്‍ സ്ഥിരമായി റീല്‍സ് ചെയ്യുന്നവരാണ്. കള്ളുഷാപ്പ് ജീവനക്കാരെ ഉള്‍പ്പെടെ ചോദ്യംചെയ്തതില്‍ നിന്ന് സ്ത്രീകള്‍ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി. ലൈക്കിനും ഷെയറിനും വേണ്ടിയാണ് കള്ളുകുടിക്കുന്നതായുള്ള വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ഒപ്പം എക്‌സൈസ് കേസെടുക്കുകയുമായിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു