തിരുവനന്തപുരം: സകല മാനദണ്ഡങ്ങളും കാറ്റില്‍പറത്തി 15 പേര്‍ക്ക് സബ് ഇന്‍സ്പെക്ടര്‍ ആയി സ്ഥാനക്കയറ്റം നല്‍കിയതില്‍ സര്‍ക്കാര്‍ വെട്ടിലായി. പൊലീസ് അസോസിയേഷന് നേതാവ് സി.ആര്. ബിജു ഉള്‍പ്പെടെ ഇടത് സംഘടനകളോട് കൂറുള്ള 15 പേര്‍ക്കും ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷ പോലും പാസാവകുയോ മൂന്ന് മാസത്തെ പൊലീസ് അക്കാദമി പരിശീലനം പൂര്ത്തികരിക്കാതെയോ ആണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
ഇതേക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് നല്കിയ പരാതിയെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥാനക്കയറ്റം നല്‍കിയവരുടെ രേഖകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ഈ 15പേരുടെയും സ്ഥാനക്കയറ്റം മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
പൊലീസ് സംഘടനാരംഗത്ത് പ്രമുഖനായ സി.ആര്.ബിജുവിനെ ലക്ഷ്യമാക്കി പരിഹാസരൂപേണയുള്ള സന്ദേശങ്ങളും പൊലീസ് വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. സി.ആര്. ബിജുവിന്റെ കാര്യത്തില്‍ പിന്‍വാതില്‍ നിയമനമാണ് നടന്നതെന്ന് ആരോപണമുണ്ട്. സ്വര്‍ണ്ണക്കടത്തടക്കമുള്ള കേസുകളില്‍ സര്‍്ക്കാരിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് സി.ആര്.ബിജുവിന്റെ എസ് ഐസ്ഥാനക്കയറ്റം എന്നുവരെ പരിഹാസം വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ 15 ഇടത് അനുഭാവികളായ പൊലീസുകാരുടെ എസ് ഐസ്ഥാനക്കയറ്റം മരവിപ്പിച്ച ദിവസം തന്നെ ഈ 15പേരെയും പൊലീസ് അക്കാദമിയില്‍ പരിശീലനത്തിനയക്കാനുള്ള ഉത്തരവ് പുറത്ത് വിട്ട് മുഖം രക്ഷിയ്ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: