ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് രംഗത്തെ അതികായനായ എല്‍ഐസിയുടെ ചെറുകിട നിക്ഷേപകര്‍ക്കായുള്ള ഓഹരി വില്‍പ്പനയ്ക്ക് തുടക്കം. മൂന്നര ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം.
ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) വഴി വില്‍ക്കുന്ന 22.13 കോടി ഓഹരികളില്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്കാണ് പകുതി നല്‍കുക. സ്ഥാപനമല്ലാത്ത നിക്ഷേപകര്‍ക്ക് 15 ശതമാനം, ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും നല്‍കും. 15.81 ലക്ഷം ഓഹരികള്‍ എല്‍ഐസി ജീവനക്കാര്‍ക്ക് മാത്രമായി മാറ്റിവച്ചിട്ടുണ്ട്. 2.21 കോടി ഓഹരികള്‍ പോളിസിയുടമകള്ക്കാണ്. 902 മുതല്‍ 949 രൂപ വരെയാണ് ഒരു ഓഹരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്.
പതിനഞ്ച് ഓഹരികളുടെ സെറ്റായാണ് വില്‍പ്പന. അതായത് ഒരാള്‍ ചുരുങ്ങിയത് 14,235 രൂപയുടെ ഓഹരി വാങ്ങണം. ചെറുകിട നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഓഹരിയില്‍ 45 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. പോളിസി ഉടമകള്‍ക്ക് 60 രൂപയാണ് ഡിസ്കൗണ്ട്. ഒന്‍പതാം തീയതി വരെയാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: