കുമളി: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ള ഇവിടേക്ക് വനംവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ 18,346 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1700ഓളം ഭക്തരുടെ വര്‍ധന. കുമളിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ പെരിയാര്‍ കടുവ സങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന പൗരാണിക കണ്ണകി ക്ഷേത്രമാണിത്. ഉത്സവത്തോട് അനുബന്ധിച്ച് കേരള, തമിഴ്നാട് ശൈലികളിലെ പൂജകളും നടന്നു. അടുത്തടുത്ത രï് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
ഇരുകോവിലുകളിലും പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി സൂര്യന് ജയസൂര്യ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ദിലീപ്കുമാര് വള്ളിയാങ്കാവ് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്കി. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള തമിഴ്നാട് പോലീസ്, റവന്യൂ, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്. രാവിലെ 6 മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: