ഭരണസംവിധാനത്തിന്റെ പ്രിയമോ അപ്രിയമോ അല്ല മാധ്യമങ്ങളുടെ വിശ്വാസ്യത തീരുമാനിക്കുന്നത്. കെ.എന്‍.ഇ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'മാറുന്ന കാലത്തെ മാധ്യമങ്ങള്‍ പ്രതിസന്ധിയും ഭാവിയും' എന്ന വിഷയത്തില്‍നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ലന്നും സ്വയം വിശ്യാസ്യത ഇല്ലാതാക്കുകയാണെന്നും ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍. ഇപ്പോള്‍ രാജ്യത്ത് മാധ്യമ പ്രവര്‍ത്തനത്തിന് എന്തോ അപകടം ഉണ്ടായിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദേഹം പറഞ്ഞു.
ഭരണസംവിധാനത്തിന്റെ പ്രിയമോ അപ്രിയമോ അല്ല മാധ്യമങ്ങളുടെ വിശ്വാസ്യത തീരുമാനിക്കുന്നത്. കെ.എന്‍.ഇ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'മാറുന്ന കാലത്തെ മാധ്യമങ്ങള്‍ പ്രതിസന്ധിയും ഭാവിയും' എന്ന വിഷയത്തില്‍നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പത്രപ്രവര്‍ത്തനത്തില്‍ നീണ്ട പാരമ്പര്യമുണ്ട്, സ്വദേശാഭിമാനിയുടെ കാലം മുതല്‍ തുടര്‍ന്നു വരുന്നതുമാണത്.കേരളം നേടിയ പ്രബുദ്ധതക്ക് അതൊരു വലിയൊരു ഘടകവുമാണ്.മുഖ്യധാരാ മാധ്യമങ്ങള്‍ ആ പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിച്ചുപോന്നിരുന്നു.സമീപകാലത്തായി ആരോഗ്യപരമായ ആ പ്രവര്‍ത്തന ശൈലിക്ക് ഗണ്യമായ മാറ്റം വന്നു.
സത്യസന്ധമായ വാര്‍ത്തകള്‍ക്ക് മുഖ്യധാരാ പത്രങ്ങളെ ആശ്രയിക്കുന്ന അവസ്ഥ നിലവിലുണ്ട്. വളരെ ഉയര്‍ന്ന വിശ്വാസ്യത അവര്‍ക്കുണ്ട്. ആദര്‍ശപരമായ പത്രപ്രവര്‍ത്തനത്തിന്റെ ഉന്നതമായ ധാര്‍മ്മിക നിലവാരം ദീര്‍ഘകാലം ഉയര്‍ത്തിപ്പിടിച്ചതിന്റെ ഗുണഫലമാണത്. ആ വിശ്വാസ്യത നഷ്ടപ്പെടുന്നതിന് പ്രധാനമന്ത്രിയേയോ മുഖ്യമന്ത്രിയേയോ കുറ്റപ്പെടുത്താനാവില്ലെന്നും പി. ശ്രീകുമാര്‍ പറഞ്ഞു.
ഏതോ പേപ്പര്‍ സംഘടനകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ ഇന്ത്യയിലെ മാധ്യമ നിലവാരം താഴ്ന്നു എന്നു കൊട്ടിഘോഷിക്കുകയും ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ ശക്തിയാകുന്നു എന്നു പറയുമ്പോള്‍ പ്രാധാന്യം നല്‍കാതിരുക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ നിലവാരം ഇടിയാന്‍ കാരണം ഇത്തരം നിലപാടുകളാണ്. പി. ശ്രീകുമാര്‍ പറഞ്ഞു.
മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരായ രാജീവ് ദേവരാജ് (മാതൃഭൂമി ന്യൂസ്), ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), മനോഹരന്‍ മോറായി (ദേശാഭിമാനി), വി.എസ്. രാജേഷ് (കേരള കൗമുദി), അബ്ദുള്‍ ഗഫൂര്‍ (ജനയുഗം), സി.കെ. കുര്യാച്ചന്‍ (ദീപിക), എ.കെ. ഹാരിസ് (മാധ്യമം), പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.
സരസ്വതി നാഗരാജന്‍ മോഡറേറ്ററായിരുന്നു.കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ സ്വാഗതവും ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു നന്ദിയും പറഞ്ഞു.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു