ന്യൂദല്‍ഹി: സര്‍ക്കാര്‍ ബിസിനസ്സ് സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ മൂന്ന് സ്വകാര്യമേഖല ബാങ്കുകള്‍ക്ക് മന്ത്രാലയത്തിന്റെ വിദേശ സംഭരണത്തിനുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റും ബാങ്ക് ട്രാന്‍സ്ഫര്‍ ബിസിനസ്സും നല്കാന് ധനകാര്യ സേവന വകുപ്പ് പ്രതിരോധ മന്ത്രാലയത്തെ (എംഒഡി) ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ ഈ മൂന്ന് ബാങ്കുകളുമായും അടുത്തിടെ എംഒഡിയെ പ്രതിനിധീകരിച്ച് ന്യൂഡല്‍ഹിയിലെ പിസിഡിഎ ഒപ്പുവച്ചു. ഇതുവരെ, ഈ സേവനങ്ങള്‍ എംഒഡിക്ക് നല്കാന് അംഗീകൃത പൊതുമേഖലാ ബാങ്കുകളെ മാത്രമേ ആനുവദിച്ചിരുന്നുള്ളൂ. ഇതോടെ ആദ്യമായി മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ സംഭരണത്തിനുള്ള സാമ്പത്തിക സേവനങ്ങള്‍ നല്കാന് പ്രതിരോധ മന്ത്രാലയം അനുവദിച്ചു.
തിരഞ്ഞെടുത്ത ബാങ്കുകള്‍ക്ക് ഓരോന്നിനും മൂലധന, റവന്യൂ വിഭാഗങ്ങളില്‍ 2000 കോടി രൂപയുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ബിസിനസ്സ് (മൂലധനത്തിനും വരുമാനത്തിനും കീഴിലായി ഓരോ ബാങ്കിനും 666 കോടി രൂപ) ഒരേസമയം ഒരു വര്‍ഷത്തേക്ക് അനുവദിച്ചേക്കാം. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഈ ബാങ്കുകളുടെ പ്രവര്‍ത്തനം പതിവായി നിരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: