തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളുടേയും വോട്ട് കിട്ടിയുള്ള വിജയം എന്നാണ് മുഖ്യമന്ത്രി ഇടതുമുന്നണി നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതുവരെ കിട്ടാതിരുന്ന ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ ഇത്തവണ ഇടത്തേക്ക് എത്തി എന്നതാണ് അതിനര്‍ത്ഥം. ന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തി സംരക്ഷക വേഷം കെട്ടുന്നതില്‍ മുന്നില്‍ നിന്നവര്‍ക്ക് കൂടുതല്‍ നേട്ടം കിട്ടി. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും മറയാക്കി ഹിന്ദു വിരോധം ഇടതുമുന്നണി പരസ്യമായി പ്രകടിച്ചപ്പോള്‍ കോണ്‍ഗ്രസിന് എതിര്‍ക്കാനായില്ല. കേരള കോണ്‍ഗ്രസിനു പുറമെ മുസ്ലിം ലീഗും കൈവിട്ടു പോകരുത് എന്നതായിരുന്നു കാരണം.
വികസനം, അഴിമതി, ശബരിമല, കിറ്റ് വിതരണം എന്നിവയേക്കാള്‍ പച്ചയായ വര്‍ഗീയതയാണ് ഇത്തവണ തെരഞ്ഞെടുപ്പു ഫലം നിര്‍ണയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു. അതിനു ഫലവുമുണ്ടായി. ഏറ്റവും അധികം ന്യൂനപക്ഷ അംഗങ്ങളുള്ള സഭയായി പുതിയ സഭ മാറും. മാത്രമല്ല ചരിത്രത്തിലാദ്യമായി കേരളത്തില്‍ ജനറല്‍ സീറ്റുകളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷം ജയിക്കുന്ന സാഹചര്യവും വന്നു.
ആകെയുള്ള 125 ജനറല്‍ സീറ്റില്‍ 63 ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പെട്ട അംഗങ്ങള്‍. ഇടതുമുന്നണിയില്‍ നിന്ന് 32, യുഡിഎഫില്‍ 31 പേര് വീതം. ജനറല്‍ സീറ്റില്‍ ഹിന്ദുക്കള്‍ 62 മാത്രം 140 മണ്ഡലങ്ങളില്‍ 15 എണ്ണം സംവരണ മണ്ഡലങ്ങളാണ്. അവിടെ ഹിന്ദുക്കളായ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിനു മാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയു. ബാക്കിയുള്ള 125 സീറ്റിലാണ് ന്യൂനപക്ഷം ഒരു അംഗത്തിന്റെ ഭൂരിപക്ഷം നേടിയത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റായ 15ല്‍ 13 ലും ഇടതുമുന്നണിക്കാണ് ജയം. കോണ്‍ഗ്രസിനു കിട്ടിയ 21 സീറ്റില്‍ 13 സീറ്റും ന്യൂനപക്ഷത്തിനാണ്.
പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത വികാരം ഫലത്തെ സ്വാധീനിക്കാറുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ടീയമാണ് മുന്നില്‍ നിന്നിരുന്നത്. ഇത്തവണ രാഷ്ട്രീയം നോക്കാതെ ന്യൂനപക്ഷങ്ങള്‍ സ്വന്തം മതത്തില്‍ പെട്ടവര്‍ക്ക് വോട്ടിട്ടു.
കല്പറ്റയിലെ ഇടതു സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാര്‍ അത് പരസ്യമായി പറഞ്ഞു. പാലക്കാട് ഇ. ശ്രീധരനെ തോല്പിച്ചതും മുസ്ലിം ഏകീകരണം തന്നെ. അവസാന നിമിഷം നേമത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പതിനായിരം വോട്ട് സിപിഎമ്മിന് കൊടുത്തതായി എസ്ഡിപിഐ വോട്ടെടുപ്പിന് മുന്‍പേ പറഞ്ഞിരുന്നു. നാടര്‍ സമുദായത്തിന് പ്രത്യേക സംവരണം പ്രഖ്യാപിച്ചതും നാലു മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും തിരുവനന്തപുരം തൂത്തുവാരാന്‍ ഇടതിന് സഹായകമായി. ന്യൂനപക്ഷ സ്ഥാനാ
ര്‍ത്ഥി മത്സരിച്ച കോവളത്തു മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇടതുമുന്നണി നിര്‍ത്തിയ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര് മാത്രമാണ് ഹിന്ദു സ്ഥാനാര്‍ത്ഥികളോട് തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: