×
login
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് പരാജയം: വോട്ട് ചോര്‍ച്ചയുണ്ടായി, സംരക്ഷിക്കാന്‍ നേതൃത്വത്തിനായില്ല; എംഎസ്എഫ്‍ കെഎസ്‌യുവുമായുള്ള സഖ്യം വിട്ടു

സഖ്യം പൂര്‍ണ്ണ പരാജയം ആണെന്നതുള്‍പ്പടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നവാസ് രാജിവെച്ചത്.

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് എംഎസ്എഫ് കെഎസ്‌യുവുമായുള്ള സഖ്യം വിട്ടു. വോട്ട് സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഖ്യം വിട്ടത്. ഇതിന്റെ ഭാഗമായി യുഡിഎസ്എഫിന്റെ കണ്‍വീനര്‍ സ്ഥാനം എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നവാസ് രാജിവെച്ചു.  

കഴിഞ്ഞ ബുധനാഴ്ച കാലിക്കറ്റ് സര്‍വ്വകലാശാല ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് അടക്കം നടന്ന ഒമ്പത് സീറ്റുകളില്‍ എസ്എഫ്‌ഐക്കായിരുന്നു വിജയം. എന്നാല്‍ സഖ്യം പൂര്‍ണ്ണ പരാജയം ആണെന്നതുള്‍പ്പടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നവാസ് രാജിവെച്ചത്.  


തൃശൂര്‍ ജില്ലയില്‍ മുന്നണിയില്‍ തന്നെ വോട്ട് ചോര്‍ച്ചയുണ്ടായി. കോഴിക്കോട് ജില്ലയിലെ കെഎസ്‌യു വോട്ടുകള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. അതിനാല്‍ മുന്നണി ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണെന്നും നവാസിന്റെ കത്തില്‍ പറയുന്നുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് നവാസ് രാജിക്കത്ത് കൈമാറിയത്.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.