×
login
തനിക്കെതിരെയുള്ള പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തുന്നത്, പിന്‍വലിച്ച് മാപ്പ് പറയണം; സ്വപ്‌നയ്ക്ക് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദന്‍

എനിക്കോ എന്റെ കുടുംബത്തിനോ സ്വപ്‌ന പറഞ്ഞ വിജേഷ് പിള്ള എന്ന വ്യക്തിയെ അറിയില്ല. ആരോപണം പിന്‍വലിച്ച് സ്വപ്‌ന മാപ്പ് പറയണം. ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും

കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസില്‍ തനിക്കെതിരെയുള്ള ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കെതിരായ തെളിവ് നിശിപ്പിക്കണം, ആരോപണങ്ങളില്‍ നിന്നും പിന്മാറാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വപ്‌ന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം.വി. ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.  

സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ സ്വപ്‌ന പറഞ്ഞ വിജേഷ് പിള്ള എന്ന വ്യക്തിയെ അറിയില്ല. ആരോപണം പിന്‍വലിച്ച് സ്വപ്‌ന മാപ്പ് പറയണം. ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് എം.വി. ഗോവിന്ദന്റെ നോട്ടീസില്‍ പറയുന്നത്. വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.


 

 

 

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.