×
login
ശബരിമല പരമ്പരാഗത കാനന പാതയടച്ച സംഭവം: തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്ന് പരാതിയില്‍ അന്വേഷണം‍ ആരംഭിച്ച് ദേശീയ ഗോത്രവര്‍ഗ കമ്മിഷന്‍

കാനനപാതവഴി ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമല തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും, മലഅരയ സമുദായത്തിന്റെ ആരാധന കേന്ദ്രങ്ങളും അപ്രസക്തമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു നല്കിയ പരാതിയില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷനെ സമീപിച്ചത്. മലഅരയ മഹാസഭക്കു വേണ്ടി ജനറല്‍ സെക്രട്ടറി പി.കെ. സജീവാണ് പരാതി നല്കിയത്.

കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയില്‍ അശാസ്ത്രീയമായ സമയ നിയന്ത്രണം കൊണ്ടുവന്ന് ഭക്തരെ തടയുകയും വഴിതിരിച്ചുവിടുകയും ചെയ്തതിനെതിരെ മലഅരയ മഹാസഭ നല്കിയ പരാതിയില്‍ ദേശീയ ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു.

കാനനപാതവഴി ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമല തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും, മലഅരയ സമുദായത്തിന്റെ ആരാധന കേന്ദ്രങ്ങളും അപ്രസക്തമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു നല്കിയ പരാതിയില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷനെ സമീപിച്ചത്. മലഅരയ മഹാസഭക്കു വേണ്ടി ജനറല്‍ സെക്രട്ടറി പി.കെ. സജീവാണ് പരാതി നല്കിയത്.


നിവേദനത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. സഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളും, സമര്‍പ്പിച്ച നിവേദനങ്ങളുമാണ് ദേശീയ പട്ടിക വര്‍ഗ്ഗ കമ്മിഷന്റെ ഇടപെടലിന് കാരണമായത്.

ജില്ലാ കളക്ടര്‍, സിസിഎഫ് തലത്തിലുണ്ടായ ഇടപെടലുകളുടെ കൃത്യമായ റിപ്പോര്‍ട്ടാണ് തുടര്‍ നടപടികള്‍ക്കായി കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരമ്പരാഗത തീര്‍ഥാടന കാനനപാതയ്ക്ക് പൈതൃക പദവി പ്രഖ്യാപിക്കണമെന്നാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്.

നിയന്ത്രണങ്ങള്‍ മൂലം കാനനപാതയിലെ ഇരുമ്പൂന്നിക്കര, കാളകെട്ടി, ആനക്കല്ല്, മൂഴിക്കല്‍, മുക്കുഴി, ഇഞ്ചിപ്പാറക്കോട്ട, കരിമല എന്നീ അമ്പലങ്ങളും അഴുതാനദിയുടെ പ്രസക്തിയുമാണ് നഷ്ടമാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കൊവിഡിന്റെ പേരിലായിരുന്നു പാതയിലെ നിയന്ത്രണമെങ്കില്‍ കഴിഞ്ഞ മണ്ഡലകാലത്ത് വന്യമൃഗശല്യത്തിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.