നെയ്യാറ്റിന്‍കര: ജപ്തി നടപടികള്‍ക്കിടെ വെണ്‍പകലിനു സമീപം പോങ്ങില്‍ ലക്ഷം വീട് കോളനിയില്‍ പൊള്ളലേറ്റു രാജന് ഭാര്യ അമ്പിളി എന്നിവര്‍ മരിച്ചതില്‍ അയല്‍ക്കാരി വസന്തയക്കെതിരെ നടപടി വരും.
രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പരാതി നല്കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്ന് റവന്യു വകുപ്പ് കണ്ടെത്തി. അന്വേഷണം നടത്തിയ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയകുമാര്‍ കലക്ടര്‍ നവ്ജ്യോത് ഖോസയക്ക് റിപ്പോര്‍ട്ട് നല്കി.സംഭവത്തിലെ പൊലീസ് വീഴ്ചയെക്കുറിച്ച് റൂറല്‍ എസ്പി ബി.അശോകന് ഇന്ന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും റിപ്പോര്‍ട്ടും കൈമാറും. പൊലീസിനു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണു ദമ്പതികള്‍ മരിക്കാനിടയായതെന്നാണു നിഗമനം. ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥര്‍ വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാസന്തി മൂന്നു പേരുടെ സ്ഥലമാണ്.സ്വന്തമാക്കിയത്. ലക്ഷം വീട് പദ്ധതിയില്‍ കിട്ടുന്ന സ്ഥലം മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമാണ്്. ആദ്യം കൈവശപ്പെടുത്തിയ 8 സെന്റ് സ്ഥലം മതില് കെട്ടി തിരിച്ച് വലിയ വീടും വെച്ചു. ഒപ്പമുള്ള നാലു സെന്റ് വളച്ചെടുത്തു പൂന്തോട്ടം ആക്കി. അതിനെല്ലാം ഒത്താശ കൊടുത്ത ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വാസന്തിയക്ക് പോലീസിലും റവന്യൂ ഉദ്യോഗസ്ഥരിലും വന്‍ സ്വാധീനം ഉണ്ടായതിനെക്കുറിച്ച റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. വസന്തിയെ സഹായിക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ഉണ്ടായിരുന്നു. നാട്ടുകാരെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന വാസന്തിയെ കോളനിക്കാര്‍ വിളിച്ചിരുന്നത് കൊന്ത വാസന്തി എന്നാണ്. മുടി പ്രത്യേക രീതിയില്‍ മുകളിലേക്ക കെട്ടി വെക്കുന്നതിനാലാണ് ഈ വിളിപ്പേര്. കോളനിക്കു പുറത്തുള്ള നാട്ടികാര്ക്ക്പോങ്ങില് വസന്തയാണ്.
ലക്ഷംവീട് കോളനിയില്‍ താമസിച്ചിരുന്ന സുഗന്ധി എന്ന സ്ത്രീയില്‍ നിന്നാണു രാജന് താമസിച്ചിരുന്ന 4 സെന്റ് ഉള്‍പ്പെടെ 12 സെന്റ് ഭൂമി വസന്ത വാങ്ങിയത്. 2007 ല്‍ ആയിരുന്നു ഭൂമി കൈമാറ്റമെന്നു രേഖകള്‍ വ്യക്തമാക്കുന്നു. നേരത്തെ കോളനിയില്‍ താമസിച്ചിരുന്ന സുകുമാരന്‍ നായരില്‍ നിന്ന് 2005 ലാണ് സുഗന്ധി ഈ ഭൂമി വാങ്ങിയത്. വിലയാധാരം വാങ്ങിയെങ്കിലും വസന്തയ്ക്കു പട്ടയം ലഭിച്ചിട്ടില്ല. വാസന്തി സ്വന്തമെന്ന അവകാശപ്പെട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത് കള്ളരേഖകള്‍ ചമച്ചാണ് എന്നാണ് വ്യക്തമാകുന്നത്.
വാസന്തിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ രാജന് പരാതി നല്കി. ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രാജന് നേരിട്ടെത്തി രേഖകള്‍ നിരത്തി പരാതി നല്കി. തഹല്‍സീദാര്‍ അന്വേഷണം നടത്തുകയും വാസന്തി സ്ഥലം സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ വാസന്തിയുടെ സ്വാധീനം മൂലം തുടര്‍ നടപടി ഉണ്ടായില്ല. ഇതിന്റെ പ്രതിഷേധം എന്ന നിലയിലാണ് രാജന് സ്ഥലം കയ്യേറിയത്.
നിയമപരമായി രാജനെ ഇറക്കിവിടാന്‍ കഴിയില്ലന്നു വന്നപ്പോള്‍ വിവിധ രീതിയില്‍ ദ്രോഹിക്കാനാണ് വാസന്തി ശ്രമിച്ചത്. ആശാരി പണി ചെയ്യുന്ന രാജന് ചില ജോലികള്‍ വീട്ടിലിരുന്ന് ചെയ്യുമായിരുന്നു. വൈദ്യുതി കണക്ഷന് വീടിന്റെ പേരില്‍ എടുത്തിട്ട് ബിസിനസ്സ് നടത്തുന്നു എന്നായിരുന്നു പരാതി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എത്തി സത്യം ബോധ്യപ്പെട്ടപ്പോള്‍ നടപടി അവസാനിപ്പിച്ചു. വാസന്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്കി. തുടര്‍ന്ന് വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫീസ് ഊരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി.
ഇതിനിടയില്‍ തന്റെ സ്ഥലം കയ്യേറി എന്നു പറഞ്ഞ് വാസന്തി കോടതിയെ സമീപിച്ചു. കേസിലൊന്നും ശ്രദ്ധ രാജന് കൊടുക്കാതിരുന്നതിനാല്‍ വാസന്തിക്ക് അനുകൂല വിധിയുണ്ടായി.
ഭൂമി വാസന്തിയുടേത് അല്ല്ന്ന് തെളിയിക്കുന്ന താലൂക്ക് ഓഫിസില്‍ നിന്നു രാജനു ലഭിച്ച വിവരാവകാശ രേഖ നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കാനായില്ലെന്നു രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ തങ്ങളുടെ അഭിഭാഷകന് വിവരം യഥാസമയം അറിയിച്ചില്ല. കേസിന്റെ കാര്യം അറിഞ്ഞപ്പോഴേക്കും ജപ്തി നടപടികള്‍ക്കു കോടതി വിധിയുമായി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിക്കുന്നത്. അവിടെ നിന്നു വിധി വരുന്നതിനു മുന്‍പേ എല്ലാം കൈവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: