×
login
കൊച്ചിയിലെ അമ്ല മഴ: രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചില്ല; അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് വിശദീകരണം. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസിഡ്യര്‍ പ്രകാരം മഴസാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം.

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ആദ്യ മഴ അമ്ലമഴയാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും സാമ്പിളുകള്‍ ശേഖരിക്കാതെ മലിനീകരണ നിയന്ത്രബോര്‍ഡ്. ബ്രഹ്‌മപുരത്തു നിന്നുള്ള പുക നഗരത്തില്‍ ഇത്രയും മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും സാമ്പിളുകള്‍ ശേഖരിക്കാത്തത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭാഗത്തു ന്ിന്നുള്ള ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്.  

മഴവെള്ളം ഒലിച്ച് അത് മറ്റ് ജലസ്രോതസ്സുകളിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് ബ്രഹ്‌മപുരത്തെ തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചത്. കൂടാതെ തീപിടുത്തം മൂലം അന്തരീക്ഷത്തില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ആശങ്ക പ്രചരിച്ചിരുന്നു.  

എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഡയോക്‌സിന്‍ സാന്നിധ്യത്തിന്റെ പരിശോധനയ്ക്ക് അപ്പുറം ഇതുവരെയും കൊച്ചിയിലെ അന്തരീക്ഷത്തിന്റെ കെമിക്കല്‍ അനാലിസിസ് നടത്തിയിട്ടുമില്ല. എന്നാല്‍ ദുരന്ത നിവാരണ അതോറിട്ടിയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡോ മഴയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോര്‍ഡാണെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ നിലപാട്. പ്രോട്ടോകോള്‍ പ്രകാരം സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും പ്രതികരിച്ചത്.  

അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് വിശദീകരണം. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസിഡ്യര്‍ പ്രകാരം മഴസാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം. ബ്രഹ്‌മപുരത്തിന് സമീപത്തെ ജലാശയങ്ങളില്‍ നിന്നും പരിശോധന നടത്തുന്നതിനായി മഴയ്ക്ക് മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ചിരുന്നു. ആരോപണം ഉയര്‍ന്നതോടെ അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.  


 

 

 

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.