സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റുതുക തിരിച്ചുതരുമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ വീഴുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോട്ടറി ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുമെന്നും ഇവര്‍ വാഗ്ദാനവും നല്‍കും.
കൊച്ചി: പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും ഓണ്‍ലൈനിലൂടെ കേരള ലോട്ടറിയുടെ പേരില്‍ വില്‍പ്പന സജീവം. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംഘങ്ങളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ രംഗത്തിറക്കിയിട്ടും ഓണ്‍ലൈന്‍ തട്ടിപ്പിന് തടയിടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ബംബര്‍ ലോട്ടറികളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ അനധികൃത വില്‍പ്പന നടക്കുന്നത്. ഇതിന് പുറമേ മറ്റ് ചെറിയ സംഖ്യകള്‍ അടങ്ങിയ ലോട്ടറികളുടെ വില്‍പ്പനയും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയാണ് അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന. ഏജന്‍സികളാണെന്ന് അവകാശപ്പെടുന്നവര്‍ ഇതില്‍ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് വിളിച്ചാല്‍ വാട്സ് ആപ്പിലേക്ക് വിലാസം അയച്ചുനല്‍കാന്‍ ആവശ്യപ്പെടും. പണം ഗൂഗിള്‍പേ വഴിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 200 രൂപയുടെ ടിക്കറ്റിന് 100 രൂപ അധികം നല്‍കണം.
സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റുതുക തിരിച്ചുതരുമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ വീഴുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോട്ടറി ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുമെന്നും ഇവര്‍ വാഗ്ദാനവും നല്‍കും. എന്നാല്‍ ലോട്ടറി എത്തിച്ച് നല്കാന് ഇവര്‍ തയാറാവില്ല. ലോട്ടറിയുടെ ചിത്രമെടുത്ത് വാട്സ് ആപ്പിലൂടെ അയച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇതേ നമ്പറിന് സമ്മാനം അടിക്കുമ്പോള്‍ മാത്രമാണ് ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് ഇത് വാങ്ങുന്ന ആള് തിരിച്ചറിയുകയുള്ളു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിന് നേതൃത്വം നല്കിയ ചിലരെ മലപ്പുറത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോട്ടറി തട്ടിപ്പിന് പിന്നില്‍ ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
കെണിയില്‍ പ്രവാസികള്‍
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിന്റെ കെണിയില്‍ വീഴുന്നവരില്‍ അധികവും പ്രവാസികള്‍. ഇതില്‍ തന്നെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരാണ് ഓണ്‍ലൈന്‍ ലോട്ടറി സംഘത്തിന്റെ വലയില്‍ വീഴുന്നത്. ലോട്ടറി അടിച്ചില്ലെങ്കില്‍ പണം തിരിച്ച് തരാമെന്ന വാഗ്ദാനം കൂടി കേള്‍ക്കുമ്പോഴാണ് പലരും ചതിക്കുഴിയില്‍ വീഴുന്നത്. ലോട്ടറി അടിച്ചാല്‍ സ്വന്തം വീട്ടില്‍ ടിക്കറ്റ് എത്തുമെന്നും പലരും വിശ്വസിക്കുന്നു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുമ്പോഴും ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണം കൂടുകയാണ്.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന