Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മത കാര്യത്തിന് നേടിയ പാട്ടഭൂമി ദുരുപയോഗം ചെയ്തു; വൈഎംസിഎയ്‌ക്ക് കൊല്ലത്ത് നല്‍കിയ കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച്പിടിക്കാന്‍ ഉത്തരവ്

1985 നു ശേഷം പാട്ടകുടിശിക ഇനത്തില്‍ തന്നെ 6.03 കോടി രൂപയാണ് അടയ്‌ക്കാനുള്ളത്. ഇതേത്തുടര്‍ന്ന് 2007 ല്‍ കളക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ വാദം കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വൈഎംസിഎ നല്‍കിയ റിവിഷന്‍ പെറ്റീഷനില്‍ വാദം കേട്ടശേഷമാണ് സര്‍ക്കാര്‍ വൈഎംസിഎയുടെ വാദഗതികള്‍ തള്ളി ഉത്തരവിറക്കിയത്.

സി.രാജbyസി.രാജ
Jul 15, 2021, 10:14 pm IST
inKerala

തിരുവനന്തപുരം: അനധികൃതമായി കൈവശം വച്ചിരിക്കുന്ന കോടികളുടെ പാട്ടക്കുടിശികയുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവ്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടിയിലധികം രൂപ പാട്ടക്കുടിശിക വരുത്തിയ ഭൂമി വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്രമങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുപിടിക്കാന്‍ ഉത്തരവിടുന്നത്. കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വൈഎംസിഎ കൈവശം വച്ചിരിക്കുന്ന 84.825 സ്ഥലമാണ് വൈഎംസിഎയുടെ അവകാശവാദം തള്ളി തിരിച്ചെടുക്കാന്‍ ഉത്തരവായത്.  

 തിരുവിതാംകൂര്‍ രാജഭരണകാലത്ത് 1930 ലും 1934 ലും നടപ്പാക്കിയ ഉടമ്പടി കരാര്‍ പ്രകാരം 99 വര്‍ഷത്തേക്ക് കുത്തകപാട്ടമായി ലഭിച്ചതാണ് ഭൂമിയെന്നാണ് വൈഎംസിഎയുടെ അവകാശവാദം. എന്നാല്‍ സ്വതന്ത്രാനന്തരം നിലവില്‍ വന്ന കേരള ലാന്‍ഡ് അസെന്‍മെന്റ് ആക്ട്, 1960 ലെ വ്യവസ്ഥകള്‍ കുത്തകപാട്ട ചട്ടങ്ങള്‍ റദ്ദാക്കിയിരുന്നു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് പാട്ട കാലാവധി പുതുക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കണമായിരുന്നു. എന്നാല്‍ വൈഎംസിഎ ഇതിന് തയാറാവുകയോ പാട്ടകുടിശിക അടയ്‌ക്കുകയോ ചെയ്തില്ല.

1985 നു ശേഷം പാട്ടകുടിശിക ഇനത്തില്‍ തന്നെ 6.03 കോടി രൂപയാണ് അടയ്‌ക്കാനുള്ളത്. ഇതേത്തുടര്‍ന്ന് 2007 ല്‍ കളക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ വാദം കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വൈഎംസിഎ നല്‍കിയ റിവിഷന്‍ പെറ്റീഷനില്‍ വാദം കേട്ടശേഷമാണ് സര്‍ക്കാര്‍ വൈഎംസിഎയുടെ വാദഗതികള്‍ തള്ളി ഉത്തരവിറക്കിയത്.

   25 കോടിയിലധികം രൂപ വിലവരുന്ന ഭൂമി കൈക്കലാക്കിയ വൈഎംസിഎ ഇവിടം വാണിജ്യആവശ്യങ്ങള്‍ക്ക് വാടകയ്‌ക്ക് നല്‍കി ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 25 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊല്ലത്ത് ലക്ഷങ്ങള്‍ വാടക നല്‍കി സ്വകാര്യകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്. മതപരമായ കാര്യങ്ങള്‍ക്ക് എന്നു പറഞ്ഞ് പാട്ടത്തിന് നേടിയ ഭൂമിയാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പാട്ടത്തിനു നല്‍കുന്ന വസ്തു മറിച്ചു മറ്റാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കരുതെന്ന നിയമവും വൈഎംസിഎ ലംഘിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎ ഓഫ് ഇന്ത്യ, ബര്‍മ ആന്‍ഡ് സിലോണ്‍ എന്ന വിദേശ സൊസൈറ്റിയുടെ കീഴിലാണ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അവരുടെ വാദം കേട്ടില്ല എന്ന വൈഎംസിഎയുടെ വാദം അവര്‍ക്ക് കൂടുതല്‍ വിനയായി.  

വിദേശ സൊസൈറ്റിയുടെ ഭൂമി കൈവശം വച്ച് വാണിജ്യആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ഫെറ, ഫെമ നിയമങ്ങളുടെ ലംഘനമാണെന്നും ഉത്തരവിലുണ്ട്  ഇത്തരം വിദേശ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ ക്രിയവിക്രയം നടത്താനാവില്ല. പാട്ടക്കുടിശിക അടയ്‌ക്കാനോ പാട്ടം പുതുക്കുന്നതിനോ അപേക്ഷ നല്‍കാതെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നു വൈഎംസിഎ ചെയ്തതെന്നും ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ ഇവര്‍ക്ക് ഇനി പാട്ടം പുതുക്കി നല്‍കിയാലും ഇവര്‍ ഭൂമി നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും ഡോ. എ. ജയതിലക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവനന്തപുരം വൈഎംസിഎ, ട്രിവാന്‍ഡ്രം ക്ലബ്, മന്നം ക്ലബ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പാട്ടക്കുടിശിക അടയ്‌ക്കാതെ കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഉന്നത രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകളില്‍ ഇവര്‍ക്കെതിരായ നടപടികള്‍ ചുവപ്പുനാടയില്‍ കുടുങ്ങുകയാണ് പതിവ്. കൊല്ലം വൈഎംസിഎയ്‌ക്കെതിരായ റവന്യു അധികൃതരുടെ ഉത്തരവ് നടപ്പാവുമോയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

Tags: landkollamYmca
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.