തിരുവനന്തപുരം: പ്രവാസി മലയാളികളുടെ വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ സ്വന്തമായി വിമാന കമ്പിനി തുടങ്ങുമെന്നായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ സര്‍ക്കാര്‍ പറഞ്ഞു നടന്നത്. നടക്കാത്ത കാര്യം എന്ന് വിവരമുള്ളവരൊക്കെ പറഞ്ഞെങ്കിലും ‘കേരള എക്സ്പ്രസ്’ വിമാനം കൊണ്ടു നടന്നു. കെഎസ്ആര്‍ടി ബസ് നേരാം വണ്ണം നടത്താനറിയാത്തവര്‍ വിമാനസര്‍വീസ് നടത്തുന്നതിലെ കൗതുകമൊക്കെ ചര്‍ച്ചയായതു മിച്ചം. ഏതായാലും കുറച്ചുനാളായി വിമാനത്തെ കുറിച്ച് കേള്‍ക്കാനില്ലായിരുന്നു. ഇപ്പോളിതാ പുതിയൊരു പദ്ധതിയുമായി എത്തുന്നു. വിമാനത്തിനു പകരം കപ്പല്‍
ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന്ണ് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചത്. മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കേരള യുഎഇ സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷമാണ് മന്ത്രി കപ്പല്‍ സര്‍വിസിനെക്കുറിച്ച് വാചാലനായത്
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചന.
യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍എസ് പിള്ള , സി ഇ ഒ സലീം കുമാര്‍, എംഡിസി പ്രസിഡന്റ് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി, എംഡിസി ജെനറല്‍ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പന്, എംഡിസി വൈസ് പ്രസിഡന്റ് സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: