ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ച എസ്ഡിപിഐക്കും പോപ്പുലര്‍ഫ്രണ്ടിനും ശക്തിപ്രകടനം നടത്താന്‍ ഒത്താശ ചെയ്തതിലൂടെ സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്ക് കീഴടങ്ങിയെന്നാണ് വിമര്‍ശനം.
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ സംസ്ഥാന തല സമ്മേളനത്തിനും റാലിക്കും പോലീസിന്റെ എതിര്‍പ്പിനെ മറികടന്ന് അനുമതി നല്‍കിയത് വിവാദമാകുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടിക്ക് അനുമതി നല്കാന് ജില്ലാ പോലീസും ജില്ലാ ഭരണകൂടവും ആദ്യം തയ്യാറായില്ല. ഒടുവില്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉപാധികളോടെ അനുമതി നല്‍കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ ഉറപ്പിക്കുന്നതിന് ഭരണകക്ഷിയും മതതീവ്രവാദികളും തമ്മിലുണ്ടാക്കിയ രഹസ്യധാരണയാണ് അനുമതിക്ക് പിന്നിലെന്നാണ് ആക്ഷേപം.
ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ച എസ്ഡിപിഐക്കും പോപ്പുലര്‍ഫ്രണ്ടിനും ശക്തിപ്രകടനം നടത്താന്‍ ഒത്താശ ചെയ്തതിലൂടെ സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്ക് കീഴടങ്ങിയെന്നാണ് വിമര്‍ശനം. ഈ മാസം 21നാണ് പോപ്പുലര്‍ഫ്രണ്ട് സമ്മേളനം. ആലപ്പുഴയില്‍ നടത്തിയ രണ്ട് അരുംകൊലകള്‍ക്ക് പിന്നാലെ ഇത്തരത്തില്‍ സമ്മേളനം നടത്തുന്നത് കേസിലെ സാക്ഷികളെയും കൊലയ്ക്കിരയായവരുടെ ബന്ധുക്കളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുവിനെയും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെയടക്കം ഇനിയും പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
രണ്‍ജീത്തിന്റെ വീടിന്റെ അരകിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് പോപ്പുലര്‍ഫ്രണ്ട് റാലി സംഘടിപ്പിച്ചിട്ടുള്ളത്. നേരത്തെ രണ്‍ജീത് കൊലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം വീടിന് തൊട്ടടുത്ത് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഷാന്‍ അനുസ്മരണം സംഘടിപ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി അനുമതി നിഷേധിച്ചെങ്കിലും പോലീസിനെ പരിഹാസ്യരാക്കി നിശ്ചയിച്ച സമയം അതേ വേദിയില്‍ പരിപാടി നടത്താന്‍ പോപ്പുലര്‍ഫ്രണ്ടിനെ സഹായിച്ചതും ഇത്തരത്തിലെ ഉന്നത ഇടപെടലായിരുന്നു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതതീവ്രവാദ സംഘടനകളുടെ ശക്തികള്‍ സര്‍ക്കാരിലും ഭരണകക്ഷിയിലും ഉണ്ടെന്ന് വ്യക്തമാകുകയാണ്.
വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന