തിരുവനന്തപുരം: കൂത്തുപറമ്പില്‍ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന് മാസ്റ്ററുടെ സഹോദരിയായ അധ്യാപിക ഗിരിജയ്ക്കെതിരെ കൊലവിളിയുമായി എസ് എഫ്ഐ. കൂത്തുപറമ്പ് പൊലീസ് ഇവര്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തിരിക്കുകയുമാണ്.
കോടിയേരിയുടെ മരണം സംബന്ധിച്ച് വിദ്വേഷ കമന്റ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് കേസ്. സ്കൂളില്‍ ക്ലാസെടുത്തുകൊണ്ടിരിയ്ക്കെ അതി നിഷ്ഠുരമായി കുട്ടികള്‍ക്ക് മുന്നിലിട്ടാണ് ജയകൃഷ്ണന്മാസ്റ്ററെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. വാഹനാപകടത്തില്‍ രണ്ട് കയ്യും ഒടിഞ്ഞ് ശയ്യാവലംബിയായി കഴിയുകയാണ് ഇപ്പോള്‍ ഗിരിജ ടീച്ചര്‍. കോടിയേരി ബാലകൃഷ്ണന് സിപിഎമ്മില്‍ ശക്തനായിരിക്കുമ്പോഴായിരുന്നു കൂത്തുപറമ്പില്‍ ജയകൃഷ്ണന്മാസ്റ്ററുടെ കൊലപാതകം. ടീച്ച ഇത് ജയകൃഷ്ണന്മാസ്റ്ററെ കൊന്നിട്ടും കലിതീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന ഫാസിസ്റ്റ് നടപടിയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അധ്യാപികയായ ഗിരിജയെ സ്കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്കൂളിലേക്ക് എസ് എഫ്ഐ മാര്‍ച്ച് നടത്തി. ഈ വേട്ടയാടല്‍ തുടര്‍ന്നാല്‍ കോടിയേരി എന്ന നേതാവ് എല്ലാ ക്കാലത്തും വിമര്‍ശിക്കപ്പെടുമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: