സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും ടെലികോം, കല്‍ക്കരി കുംഭകോണങ്ങളും ധനക്കമ്മിയുമെല്ലാം ചേര്‍ന്ന് സര്‍ക്കാരിനെ തീര്‍ത്തും സമ്മര്‍ദ്ദത്തിലാക്കിയ നാളുകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ലേഖനം തുടങ്ങുന്നത് . ഇത് കറന്‍സിയിലും നിക്ഷേപത്തിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി.
തിരുവനന്തപുരം: കേന്ദ്രത്തില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 2014 മെയ് 26 നാണ്. സത്യപ്രതിജ്ഞയുടെ മൂന്നാം വാര്‍ഷിക ദിനമായ 2017 മെയ് 26ന് അതുവരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ജന്മഭൂമിയില്‍ എഴുതിയ ചെയ്ത ലേഖനം അദ്ദേഹം ഇന്ന് പുനര്‍ ട്വിറ്റ് ചെയ്തു .
സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും ടെലികോം, കല്‍ക്കരി കുംഭകോണങ്ങളും ധനക്കമ്മിയുമെല്ലാം ചേര്‍ന്ന് സര്‍ക്കാരിനെ തീര്‍ത്തും സമ്മര്‍ദ്ദത്തിലാക്കിയ നാളുകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ലേഖനം തുടങ്ങുന്നത് . ഇത് കറന്‍സിയിലും നിക്ഷേപത്തിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി.
പതിറ്റാണ്ടുകളായി നിലനിന്ന സാമ്പത്തിക അഴിമതി, പൊതുമുതല്‍ ദുരുപയോഗം എന്നിവ പരിഹരിക്കുന്നതിന് മോദി സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗനാത്മക തീരുമാനങ്ങള്‍ സഹായകമായെന്നു ലേഖനം തുടര്‍ന്ന് പറയുന്നു. ജി എസ് ടി ബില്‍ പാസാക്കിയതും കള്ളപ്പണത്തിന്റെ വിപത്ത് കുറക്കുന്നതിനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനമെന്ന ധീരമായ തീരുമാനവും രാജ്യത്തെ സാമ്പത്തിക സ്ഥിരതയിലേക്കു നയിച്ചു. ലക്ഷക്കണക്കിന് വീട്ടുടമസ്ഥരായ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കൊണ്ട് വന്ന റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആക്ട്, ബാങ്കിംഗ് റെഗുലേഷന്‍ ഓര്‍ഡിനന്‍സ് എന്നിവ യാഥാര്‍ത്ഥ്യമായത് അഴിമതിക്ക് കുപ്രസിദ്ധി നേടിയിരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ശുദ്ധീകരിച്ചുവെന്നും ലേഖനത്തില്‍ സൂചനയുണ്ട്.
'മോദി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തില്‍ രാജ്യം പരിവര്‍ത്തനപരവും സുസ്ഥിരവുംകരുത്തുറ്റതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക്' എന്ന തലക്കെട്ടോടെ ആറ് വര്ഷം മുന്‍പ് ഇതേ ദിവസം ജന്മഭുമിയിലടക്കം വിവിധ ദേശീയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം ഏറെ പ്രവചനസ്വഭാവമുള്ളതായിരുന്നു എന്ന് ഈ ദിവസം അത് പുനര്‍വായിക്കുമ്പോള്‍ മനസ്സിലാകും.
Twitter tweet: https://twitter.com/Rajeev_GoI/status/1661920055008038917
വിവിധ രംഗങ്ങളിലെ ക്രിസ്ത്യന്‍ സംഭാവനകള്‍ പരാമര്‍ശിച്ച് അമിത് ഷാ; അമിത് ഷായുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു