ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്സിന് സ്വീകരിക്കും. ദല്‍ഹി സൈനിക ആശുപത്രിയില്‍ വെച്ചാണ് രാഷ്ട്രപതി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. വാക്സിന് വിതരണം രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് രാഷ്ട്രപതി വാക്സിന് സ്വീകരിക്കുന്നത്.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യുന്നത്. മാര്‍ച്ച് ഒന്നിന് രണ്ടാംഘട്ടം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് തുടങ്ങിയവര്‍ വാക്സിന് സ്വീകരിച്ചു. സൈനിക ആശുപത്രിയില്‍ നിന്നും വാക്സിന് സ്വീകരിക്കുന്ന ആദ്യ വ്യക്തിയായിരുന്നു രാജ്നാഥ് സിങ്.
മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷന് കേന്ദ്രത്തിലെത്തിയാകും മുഖ്യമന്ത്രി കുത്തിവെയ്പ്പ് എടുക്കുക. ആരോഗ്യമന്ത്രി കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന് അടക്കമുള്ള മന്ത്രിമാര്‍ കഴിഞ്ഞ ദിവസം വാക്സീന് സ്വീകരിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യുന്ന കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് വാക്സിന് സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: