×
login
രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്: വിചാരണ നടപടികള്‍ നീട്ടിവച്ചു; പ്രതികളെ മാവേലിക്കര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു

എറണാകുളം, ആലുവ, വിയ്യൂര്‍ ജയിലുകളിലായി കഴിഞ്ഞിരുന്ന 15 പ്രതികളെയും കേസിന്റെ വിചാരണ ആവശ്യകതയിലേക്ക് കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി മാര്‍ച്ച് 15 വരെ നീട്ടിവെച്ചിരുന്ന സാഹചര്യത്തില്‍ തുടര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കോടതിയില്‍ കേസ് പരിഗണിച്ചത്.

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ ഇന്നലെ  മാവേലിക്കര അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

എറണാകുളം, ആലുവ, വിയ്യൂര്‍ ജയിലുകളിലായി കഴിഞ്ഞിരുന്ന 15 പ്രതികളെയും കേസിന്റെ വിചാരണ ആവശ്യകതയിലേക്ക് കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി മാര്‍ച്ച് 15 വരെ നീട്ടിവെച്ചിരുന്ന സാഹചര്യത്തില്‍ തുടര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കോടതിയില്‍ കേസ് പരിഗണിച്ചത്.


രണ്‍ജീത് ശ്രീനിവാസന്റെ അമ്മയും കേസിലെ ഒന്നാം സാക്ഷിയുമായ വിനോദിനിയും കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍  കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി വീണ്ടും നീട്ടിവച്ചതായി ഉത്തരവമുണ്ടായതിനാല്‍ സാക്ഷി വിസ്താരത്തിലേക്ക്  കോടതി കടന്നില്ല.സാക്ഷികള്‍ തങ്ങളെ തിരിച്ചറിയും എന്നുള്ള ആശങ്കയില്‍ പ്രതികള്‍ മുഖം പൂര്‍ണമായും മറച്ചാണ് കോടതിയില്‍ എത്തിയത്. തുടര്‍ന്ന് കോടതി പ്രതികളുടെ പേരുവിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ സാക്ഷികള്‍ തങ്ങളെ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ മുഖത്ത് അണിഞ്ഞിരുന്ന മാസ്‌കുകള്‍ മാറ്റുവാന്‍  വിസമ്മതിച്ചു.

ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം കേസിന്റെ വിചാരണ തീയതി നീട്ടി വച്ചതിനെ തുടര്‍ന്ന് പ്രതികളെ മാവേലിക്കര സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജീ. പടിക്കല്‍, ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരും പ്രതികള്‍ക്ക് വേണ്ടി ചീഫ് ഡിഫന്‍സ് അഭിഭാഷകരായ പി.പി. ബൈജു, എസ്. സുജിത്ത് എന്നിവരുമാണ് ഹാജരായത്.2021 ഡിസംബര്‍ 19ന് രാവിലെയാണ് ആലപ്പുഴ നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്‌

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.