കറന്റ് ചാര്‍ജും വാട്ടര്‍ ചാര്‍ജും കൂടാതെയാണിത്. വസതിയുടെ അറ്റകുറ്റപ്പണികള്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പ്രതിമാസം 85,000 രൂപ വാടകയ്ക്ക് തൈക്കാട്ടാണ് വസതി. കറന്റ് ചാര്‍ജും വാട്ടര്‍ ചാര്‍ജും കൂടാതെയാണിത്. വസതിയുടെ അറ്റകുറ്റപ്പണികള്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ധന സെസ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കെ, ഉയര്‍ന്ന വാടകയ്ക്ക് വസതി കണ്ടെത്തിയത് വിവാദമായിട്ടുണ്ട്.
വര്‍ഷം വാടകയിനത്തില്‍ മാത്രം 10.20 ലക്ഷം രൂപ ചെലവ് വരും. തൈക്കാട് ഈശ്വരവിലാസം റസിഡന്റ്‌സ് അസോസിയേഷനിലെ 392ാം നമ്പര്‍ വസതി വര്‍ഷ ചിത്ര എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് .സര്‍ക്കാര്‍ വസതി ഇല്ലാത്തതിനാലാണ് സജി ചെറിയാന് വാടക വീട് വേണ്ടി വന്നത്. സജി ചെറിയാന്‍ നേരത്തേ മന്ത്രിയായപ്പോള്‍ രാജ്ഭവന് സമീപത്തെ കവടിയാര്‍ ഹൗസായിരുന്നു ഔദ്യോഗിക വസതി. അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍, വാടക വീട്ടില്‍ താമസിക്കുകയായിരുന്ന മന്ത്രി വി. അബ്ദുറഹ്മാന് കവടിയാര്‍ ഹൗസ് അനുവദിച്ചു. ഗവ. ചീഫ് വിപ്പിനും വാടക വീടാണ് ഔദ്യോഗിക വസതി. മാസം 45,000 രൂപയാണ് ആ വീടിന്റെ വാടക.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു