×
login
ജര്‍മനിയിലേക്ക് ഗവേഷണത്തിന് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.കാരണം കോവാക്‌സിന്‍ സ്വീകരിച്ചത്.

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.

തൃശ്ശൂര്‍: കോവാക്‌സിന്‍ സ്വീകരിച്ചതിന്റെ പേരില്‍, ജര്‍മനിയിലേക്ക് പോയ യുവതിയെ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്.പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഹരി മേനോന്റയും, ചാന്ദിനി മേനോന്റെയും മകള്‍  മാളവിക മേനോനാണ്(25) ഈ ദുരനുഭവം ഉണ്ടായത്. ഫെല്ലോഷിപ്പോടുകൂടിയുളള ഗവേഷണത്തിനും ജോലിയ്ക്കുമായി ജര്‍മനിയിലേക്ക് പോയ മാളവികയെ ഖത്തര്‍ എയര്‍വെയ്‌സ് പാതിവഴിയില്‍ തിരിച്ചയച്ചത്.കോവാകസിന്‍ ജര്‍മനി അംഗീകരിച്ചിട്ടില്ലെന്ന കാരണം കാണിച്ച് ദോഹയില്‍ നിന്ന് തിരിച്ചയച്ചു.അടുത്ത നെടുമ്പാശ്ശേരി വിമാനത്തില്‍ കയറ്റി 11ന് നാട്ടില്‍ എത്തിച്ചു.

 

അവശ്യസന്ദര്‍ഭങ്ങളിലും, സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്‌സിന്‍ അനുവദനീയമാണെന്ന് കാണിച്ചുകൊണ്ടുളള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റും, കോവാക്‌സിന്‍ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ പോസ്റ്റിങ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, ഗവേഷണ ഗൈഡിന്റെ സപ്പോര്‍ട്ടിങ് ലെറ്റര്‍ എന്നിവയെല്ലാമുണ്ടായിട്ടും കാര്യമുണ്ടായില്ല.ഇതൊന്നും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേ്‌സ് സമ്മതിച്ചില്ല.


 

താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്നും, തന്റെ ലെഗഗേജുകള്‍ ജര്‍മനിയില്‍ എത്തിയെന്നും മാളവിക പറയുന്നു.ഗവേഷണം ഉടന്‍ ആരംഭിക്കണമെന്നും, അവിടെ താമസസൗകര്യവും ലഭിച്ചിരുന്നു.ഇതിനെല്ലാമായി വന്‍തുക ചെലവ് വന്നുവെന്നും മാളവിക പറഞ്ഞു.പഞ്ചാബ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ജനിറ്റിക് ബയോളജിയില്‍ ബിരുദാന്തരബിരുദം നേടിയ മാളവിക, ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ് ഗവേഷണത്തിനും ജോലിയ്ക്കുമായി പ്രവേശനം കിട്ടിയത്.എങ്ങനെയും ജര്‍മ്മനിയില്‍ എത്തണം എന്ന പ്രതീക്ഷയിലാണ് മാളവിക.ഇനി എയര്‍ ഫ്രാന്‍സ് വഴി പോകാനാണ് ശ്രമിക്കുന്നത്.മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെര്‍ലിലെ ഫ്രീയി സര്‍വകലാശാല ജര്‍മന്‍ എംബസിക്ക് മെയില്‍ അയച്ചിട്ടുണ്ട്.ഇതുപ്രകാരം എംബസി എയര്‍ ഫ്രാന്‌സിന് വിവരം കൈമാറുന്നതോടെ മാളവികയ്ക്ക് ജര്‍മിനിയിലേക്ക് പോകാന്‍ സാധിക്കും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.